ഡിജെ ആസെക്‌സ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; കാമുകിക്കെതിരെ വീട്ടുകാര്‍

'സ്മൈലിങ് ഡിജെ' എന്നാണ് ആരാധകര്‍ക്കിടയില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഡിജെ അസെക്‌സ്/ഫെയ്‌സ്ബുക്ക്
ഡിജെ അസെക്‌സ്/ഫെയ്‌സ്ബുക്ക്
Updated on
1 min read

ഭുവനേശ്വര്‍: പ്രശസ്ത ഡിജെ അസെക്സിനെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് അതേസമയം മരണത്തിലേക്ക് നയിച്ച കാരണമെന്തെന്ന് അറിവായിട്ടില്ല. 

പ്രിയ ഡിജെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍.അക്ഷയ് കുമാര്‍ എന്നാണ് ഇയാളുടെ യഥാര്‍ഥ പേര്. 'സ്മൈലിങ് ഡിജെ' എന്നാണ് ആരാധകര്‍ക്കിടയില്‍ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ശനിയാഴ്ച രാത്രി ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടതിനേ തുടര്‍ന്ന് വീട്ടില്‍ കറണ്ട് പോയിരുന്നുവെന്നും ഈ സമയത്ത് അക്ഷയ് മുറിയിലായിരുന്നുവെന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

രാത്രി പത്തുമണിയോടെ അക്ഷയ് കുമാറിനെ വിളിക്കാന്‍ പോയ ബന്ധുക്കള്‍ കണ്ടത് മുറി പൂട്ടിയിരിക്കുന്നതായിരുന്നു. ഏറെ നേരം വിളിച്ചിട്ടും തുറക്കാതിരുന്നതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  

അസെക്‌സിന്റെ മരണവുമായി കാമുകിക്ക് ബന്ധമുണ്ടെന്നും കുടുംബം ആരോപിച്ചു. കാമുകി ചില ഫോട്ടോകളും വീഡിയോകളും കാണിച്ച് അസെക്‌സിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായും പണം ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ആരോപിച്ചു. ഡിജെയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഫോണുകോളുകള്‍ പരിശോധിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com