3333 എന്ന നമ്പർ കണ്ടാൽ ഞാനുണ്ടോ എന്നു നോക്കണം; പുത്തൻ കാർ സ്വന്തമാക്കി ബാല, വിഡിയോ

വീട്ടിലേക്ക് പുതിയ അതിഥി എത്തിയ വിവരം ബാല തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
വീഡിയോ ദൃശ്യത്തിൽ നിന്ന്
വീഡിയോ ദൃശ്യത്തിൽ നിന്ന്
Updated on
1 min read

സുഖകാലം താണ്ടി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് നടൻ ബാല. ഇപ്പോൾ തന്റെ പുതിയ വണ്ടിയുടെ വിശേഷങ്ങളുമായാണ് ബാല എത്തിയിരിക്കുന്നത്. ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ലെക്സസ് കാർ ആണ് താരം തന്റെ ​ഗാരേജിലേക്ക് കൊണ്ടുവന്നത്. 3333 നമ്പറിലുള്ളതാണ് കാർ. ഈ നമ്പർ കണ്ടാൽ താൻ കാറിലുണ്ടോ എന്ന് നോക്കണമെന്നും താരം ആരാധകരോട് പറഞ്ഞു. 

ഷോറൂമിൽ നിന്നും കാർ പർച്ചേഴ്സ് ചെയ്ത ബാല, ശേഷം അമ്പലത്തിൽ കൊണ്ടുവന്ന് പൂജ കഴിപ്പിച്ചു. വീട്ടിലേക്ക് പുതിയ അതിഥി എത്തിയ വിവരം ബാല തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കാറിന്റെ പ്രത്യേകതകളെക്കുറിച്ചും താരം വാചാലനായി. നല്ല മൈലേജുണ്ട്. സർവീസും വളരെ കുറവാണ്. നല്ല ലുക്കാണ്. രാത്രിയിൽ ആയിരുന്നു ഈ കാർ ഞാൻ ആദ്യം കാണുന്നത്. അന്നേരം മൂൺ ലൈറ്റ് ഇറങ്ങുന്നത് പോലത്തെ ഫീൽ ആയിരുന്നു. എന്റടുത്ത് ജാ​ഗ്വാർ ഉണ്ട്. ഫ്രണ്ടിൽ ഒരു പോഷൻ ബാക്കിൽ ഒരു പോഷൻ എന്ന രീതിയിൽ ആണ് മുകൾ ഭാ​ഗം ഓപ്പൺ ആകുക. ലെക്സസിൽ ഫസ്റ്റ് മുതൽ എൻഡ് വരെ ഫുൾ ഓപ്പൺ ആകും. വേണമെങ്കിൽ ഫുൾ ‍ഡാർക്കും ആക്കാം. എല്ലാം ടച്ചാണ്. സ്റ്റിയറിം​ഗ് അടക്കം ടച്ചാണ്. പെട്ടെന്ന് പഠിക്കാൻ പറ്റുന്ന കാറ് കൂടിയാണിത്- മാധ്യമങ്ങളോട് ബാല പറഞ്ഞു. 

2 സീറ്റർ കാർ എടുക്കണം എന്നത് തന്റെ ആ​ഗ്രഹമായിരുന്നു എന്നാണ് ബാല പറയുന്നത്. നീ നിനക്കു വേണ്ടി ജീവിച്ചിട്ട് എത്രകാലമായെന്ന്  അമ്മയും സഹോദരനും ചോദിച്ചു. ഒരു ജീവിതമേയുള്ളൂ. മനസിലുള്ള ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും പറ്റും. കാറാകട്ടെ വീടാകട്ടെ. നിങ്ങള്‍ അതിനോട് ആഗ്രഹം പുലര്‍ത്തി മുന്നോട്ട് പോയാല്‍ ഉറപ്പായും അത് നേടാന്‍ സാധിക്കുമെന്നും താരം കൂട്ടിച്ചേർത്തു. വണ്ടിയുടെ വില എത്രയെന്ന് പറയാൻ ബാല തയാറായില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com