'എന്റെ സ്വപ്നത്തിനായി എല്ലാം നൽകിയ ദളപതി വിജയ് അണ്ണന് നന്ദി, സ്പോയിലർ പുറത്തുവിടരുത്': ലോകേഷ്

വിജയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്
വിജയ്‍‌യും ലോകേഷും/ചിത്രം: ഫേയ്സ്ബുക്ക്
വിജയ്‍‌യും ലോകേഷും/ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

രാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ദളപതി വിജയ് നായകനായി എത്തുന്ന ലിയോ തിയറ്ററിൽ എത്തിയിരിക്കുകയാണ്. സൂപ്പർഹിറ്റായി മാറിയ വിക്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണിത്. അതിനാൽ തന്നെ ആരാധകർക്ക് പ്രതീക്ഷയും ഏറെയായിരുന്നു. ചിത്രത്തിന്റെ റിലീസിന് തൊട്ടുമുൻപ് ലോകേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. വിജയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്. കൂടാതെ സിനിമയുടെ സ്പോയിലർ പങ്കുവെക്കരുതെന്നും ലോകേഷ് ആരാധകരോട് ആവശ്യപ്പെട്ടു. 

ലോകേഷ് പങ്കുവച്ച കുറിപ്പ്

വൈകാരികവും അതിശയകരവുമായിട്ടാണ് ഈ സമയത്തെ തോന്നുന്നത്. എന്റെ കാഴ്ചപ്പാട്, സ്വപ്നം മുന്നോട്ടുകൊണ്ടുവരാൻ എല്ലാം നൽകിയതിന് എന്റെ പ്രിയപ്പെട്ട ദളപതി വിജയ് അണ്ണനോട് നന്ദി പറയുന്നു. നിങ്ങൾ ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നിങ്ങളോടും ഒരുപാട് നന്ദിയും ബഹുമാനവും.

ഈ സിനിമയ്ക്കുവേണ്ടി തങ്ങളുടെ രക്തവും വിയർപ്പും പകർന്ന എല്ലാവരോടും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ‘ലിയോ’യുടെ ജോലികൾ ആരംഭിച്ചിട്ട് ഒരു വർഷത്തിലേറെയായി, ഈ സിനിമ നിങ്ങളിലേക്ക് എത്തിക്കാൻ രാവും പകലും തുടർച്ചയായി പ്രവർത്തിച്ച എല്ലാവരോടും നന്ദി. അവർ ഈ സിനിമയിൽ ജോലി ചെയ്യുന്ന ഓരോ നിമിഷവും ഞാൻ വിലമതിക്കുന്നു, ഒപ്പം സിനിമയിലെ അഭിനേതാക്കളിൽ നിന്നും അണിയറപ്രവർത്തകരിൽ നിന്നും കുറെ കാര്യങ്ങൾ പഠിച്ചു.

ഒപ്പം എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക്, നിങ്ങൾ എനിക്ക് ചൊരിഞ്ഞ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ലിയോ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങളുടേതാകാൻ പോകുകയാണ്.നിങ്ങൾക്ക് അതിശയകരമായ ഒരു സിനിമനുഭവം ഉണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, കൂടാതെ ഓരോ വ്യക്തിക്കും സന്തോഷകരമായ അനുഭവം ലഭിക്കാൻ ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നതിനാൽ സിനിമയുടെ സ്പോയിലറുകൾ പങ്കിടരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഈ സിനിമ എൽസിയു ആണോ അല്ലയോ എന്ന നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ, കുറച്ച് മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾ കാത്തിരിക്കൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com