'ഹോളിവുഡില്‍ നിന്ന് വിളി വന്നു, ബ്ലാങ്ക് ചെക്ക് തന്നാല്‍ എനിക്ക് സിനിമ ചെയ്യാനാവില്ല': ആറ്റ്‌ലീ

ജവാന്‍ സിനിമയ്ക്ക് ശേഷം തനിക്ക് ഹോളിവുഡില്‍ നിന്ന് വിളി വന്നു എന്ന് പറയുകയാണ് ആറ്റ്‌ലീ
ആറ്റ്ലീയും ഷാരുഖ് ഖാനും/ ഫെയ്സ്ബുക്ക്
ആറ്റ്ലീയും ഷാരുഖ് ഖാനും/ ഫെയ്സ്ബുക്ക്

വാന്‍ വമ്പന്‍ വിജയമായി മാറിയതോടെ ബോളിവുഡിലെ സ്റ്റാര്‍ ആയിരിക്കുകയാണ് ആറ്റ്‌ലീ. ഇപ്പോള്‍ പുതിയ ഹിന്ദി സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം. ജവാന്‍ സിനിമയ്ക്ക് ശേഷം തനിക്ക് ഹോളിവുഡില്‍ നിന്ന് വിളി വന്നു എന്ന് പറയുകയാണ് ആറ്റ്‌ലീ. 

ജവാനിലെ ഒരു രംഗം കണ്ടാണ് ആറ്റ്‌ലിക്ക് ഹോളിവുഡിലേക്ക് വിളിവരുന്നത്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ സ്പിറോ റസാതോസ് ജവാനില്‍ പ്രവര്‍ത്തിച്ചു. അടുത്തിടെ സ്പിറോയും ഹോളിവുഡില്‍ നിന്നുള്ള ചില സംവിധായകനും സാങ്കേതിക വിദഗ്ധരും ജവാന്‍ കണ്ടു. ചിത്രത്തില്‍  ഷാരുഖ് തീയുടെ ഇടയില്‍ വരുന്ന രംഗം ആരാണ് ചെയ്തതെന്ന് സ്പിറോയോട് അവര്‍ ചോദിച്ചു. സംവിധായകന്റെ കാഴ്ചപ്പാടാണ് അതെന്നും താനത് നടപ്പിലാക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇത് സംവിധായകന്റെ കാഴ്ചപ്പാടാണ്, ഞാന്‍ അത് നടപ്പിലാക്കിയെന്നാണ് മറുപടി നല്‍കിയത്. അത് കേട്ട് അവര്‍ എന്നെ ബന്ധപ്പെട്ടു ഹോളിവുഡില്‍ വര്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കൂ എന്ന് പറഞ്ഞു. ശരിക്കും ആ രംഗം സൂപ്പര്‍ ഹീറോയിസമാണ്. അത് ആഗോളതലത്തില്‍ പോലും സ്വീകരിക്കപ്പെടുമെന്ന് കരുതിയില്ല.- ആറ്റ്‌ലി പറഞ്ഞു. 

താന്‍ സിനിമ ചെയ്യുന്നത് ഇഷ്ടത്തിന്റെ പുറത്താണെന്നും അതില്ലെങ്കില്‍ ചെയ്യാനാവില്ലെന്നും ആറ്റ്‌ലി പറഞ്ഞു. ചിത്രത്തിന്റെ നായകനോടും നിര്‍മാതാവിനോടുമെല്ലാം ഇഷ്ടം വേണം. ആരെങ്കിലും എന്റെ അടുത്ത് വന്ന് സര്‍, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, എനിക്ക് നിങ്ങളുടെ സിനിമ ഇഷ്ടമാണ്. എനിക്ക് നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞാല്‍ ഞാന്‍ അവരുമായി കൂടും. എന്റെ സിനിമകള്‍ ഉണ്ടാകുന്നതിന്റെ രഹസ്യം അതാണ്. ഒരാള്‍ വന്ന്  ഞാന്‍ ബാങ്ക് ചെക്ക് തരാം ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന് പറഞ്ഞവരോട് ഞാന്‍ അവരോട് നോ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് എന്നെ വിലയ്ക്ക് എടുക്കാന്‍ കഴിയില്ല, പക്ഷെ നിങ്ങള്‍ക്ക് എന്നെ സ്‌നേഹിക്കാനും എനിക്ക് നിങ്ങളെ തിരികെ സ്‌നേഹിക്കാനും കഴിയും. സ്‌നേഹമില്ലാതെ എനിക്ക് ഒന്നും സൃഷ്ടിക്കാന്‍ കഴിയില്ല.- ആറ്റ്‌ലി കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com