തിരുപ്പതി ജയിലിൽ നിന്ന് രക്ഷപ്പെട്ട പുഷ്പ എവിടെ? 'പുഷ്പ 3: ദ് റാംപേജ്' ചർച്ചകളുമായി സോഷ്യൽ മീഡിയ

ഇതിനോടപ്പം തന്നെ പുഷ്പ 3 യെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു.
Pushpa 2
പുഷ്പ 2 എക്സ്
Updated on
1 min read

അല്ലു അർജുൻ - സുകുമാർ കൂട്ടുകെട്ടിലെത്തിയ പുഷ്പ 2 പ്രേക്ഷകരിലേക്കെത്തി. ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുഷ്പ മൂന്നാം ഭാ​ഗത്തേക്കുറിച്ചുള്ള വിവരം പ്രൊമോഷനിടെ സംവിധായകൻ സുകുമാർ തന്നെ പങ്കുവച്ചിരുന്നു. അല്ലു അർജുൻ ഒരു മൂന്ന് വർഷം കൂടി തരുകയാണെങ്കിൽ താൻ ഉറപ്പായും പുഷ്പ 3 പൂർത്തിയാക്കുമെന്നും സംവിധായകൻ പറഞ്ഞിരുന്നു.

പുഷ്പ 2 വിന്റെ ക്ലൈമാക്സിൽ പുഷ്പ 3 ഉറപ്പിക്കുന്നുമുണ്ട് അണിയറപ്രവർത്തകർ. പുഷ്പ 3: ദ് റാംപേജ് എന്നാണ് മൂന്നാം ഭാ​ഗത്തിന്റെ പേര്. ഈ ടൈറ്റിലും പുഷ്പ 2 ക്ലൈമാക്സിൽ പുറത്തുവിട്ടിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പുഷ്പ 3 യെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ തുടങ്ങിക്കഴിഞ്ഞു. അല്ലു അർജുന്റെ വില്ലനായി വിജയ് ദേവരകൊണ്ടയെത്തുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇപ്പോഴിതാ മറ്റൊരു കാര്യം കൂടി ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. തിരുപ്പതി ജയിലിൽ നിന്ന്, മുറിവേറ്റ പുഷ്പ രക്ഷപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾക്കൊപ്പം എവിടെയാണ് പുഷ്പ എന്ന ടാഗ്‌ലൈനോടെയായിരുന്നു പുഷ്പ 2 പ്രഖ്യാപിച്ചത്. എന്നാൽ പുഷ്പ 2 വിൽ ഈ രം​ഗം ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് പുഷ്പ 3യിൽ ഈ രം​ഗം ഉണ്ടാകുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

മാത്രവുമല്ല, ജപ്പാനിലെ ഒരു തുറമുഖത്ത് തന്റെ ചരക്കിനേക്കുറിച്ചും അതിന്റെ പ്രതിഫലത്തേക്കുറിച്ചുമൊക്കെ കണ്ടെത്താൻ പുഷ്പ സ്വയമിറങ്ങുന്നിടത്തു നിന്നാണ് പുഷ്പ 2 വിന്റെ തുടക്കം. എന്നാൽ ജപ്പാൻകാരുമായുള്ള അല്ലു അർജുന്റെ ഒരു ഫൈറ്റ് സീൻ മാത്രമേ രണ്ടാം ഭാ​ഗത്തിൽ കാണിക്കുന്നുള്ളൂ.

ഇതിനെ സംബന്ധിക്കുന്ന ബാക്കി കാര്യങ്ങൾ പുഷ്പ 3 യിൽ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിലെ മറ്റൊരു ചർച്ച. മാത്രവുമല്ല, പുഷ്പ 3 യിലേക്ക് പ്രതീക്ഷ കൂട്ടാനായി നിരവധി ചോദ്യങ്ങളും സുകുമാർ അവശേഷിപ്പിച്ചിട്ടുണ്ട് പുഷ്പ 2വിൽ. അല്ലു അർജുനെ കൂടാതെ ഫഹദ് ഫാസിലും രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com