'അദ്ദേ​​ഹത്തിന്റെ അടുത്ത് എൻ്റെ പേരെഴുതിയ ഒരു കാരവൻ, ഒരേ സൂപ്പർ സ്റ്റാർ, ഒരേ തലൈവർ'; കുറിപ്പ് പങ്കുവച്ച് ദുഷാര വിജയൻ

പക്ഷേ ഇത് ഞാനൊരിക്കലും സ്വപ്നം കാണാൻ പോലും ധൈര്യപ്പെടാത്ത ഒന്നായിരുന്നു.
Dushara Vijayan
രജനികാന്തിനൊപ്പം ദുഷാരഇൻസ്റ്റ​ഗ്രാം
Updated on
1 min read

നിരവധി സിനിമകളിലൂടെ തമിഴ് സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ദുഷാര വിജയൻ. ഇതിനോടകം തന്നെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ദുഷാര സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു. രജനികാന്ത് ചിത്രം വേട്ടയ്യനിലും ദുഷാര പ്രധാന വേഷത്തിലെത്തിയിരുന്നു. സ്കൂൾ അധ്യാപികയായ ശരണ്യ എന്ന കഥാപാത്രമായാണ് ദുഷാര ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ രജനികാന്തിനൊപ്പമുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. തലൈവർക്കൊപ്പം അഭിനയിക്കാനായത് ഒരനുഗ്രഹമാണെന്നാണ് ദുഷാര കുറിച്ചിരിക്കുന്നത്.

"എന്നോടൊപ്പം സംഭവിക്കുമെന്ന് ഞാൻ ചിന്തിച്ച ചില കാര്യങ്ങളുണ്ട്, പക്ഷേ ഇത് ഞാനൊരിക്കലും സ്വപ്നം കാണാൻ പോലും ധൈര്യപ്പെടാത്ത ഒന്നായിരുന്നു. ഞാൻ സൂപ്പർ സ്റ്റാറിനൊപ്പം പ്രവർത്തിക്കുമെന്ന് സങ്കൽപ്പിക്കാൻ, നമ്മുടെ തലൈവർ, ഒരിക്കൽ പോലും ഈ പ്ലാനിൽ ഇല്ലായിരുന്നു.

എൻ്റെ ആദ്യ ദിവസം, ആദ്യത്തെ ഷോട്ട് തലൈവരോടൊപ്പമായിരുന്നു, അതിനെക്കുറിച്ചുള്ള എല്ലാ ഓർമ്മകളും അതിശയകരമായിരുന്നു. അദ്ദേ​​ഹത്തിന്റെ അടുത്ത് എൻ്റെ പേരെഴുതിയ ഒരു കാരവൻ, അദ്ദേഹത്തിൻ്റെ അടുത്ത് ഇരിക്കാൻ, ഒരേ ഫ്രെയിമിൽ അഭിനയിക്കാൻ, അദ്ദേഹത്തിൻ്റെ ഊർജം, സാന്നിധ്യം അങ്ങനെ എല്ലാം മാന്ത്രികമായിരുന്നു.

തലൈവർ ആരാധികയെന്ന നിലയിൽ എൻ്റെ ആദ്യകാല ഓർമ്മ, സ്‌കൂൾ കഴിഞ്ഞ് വീട്ടിൽ വന്ന് തലൈവരുടെ സിനിമ കാണാൻ കാത്തിരിക്കുക എന്നതായിരുന്നു. അതിൽ നിന്ന് ഇവിടെ വരെ, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു, എൻ്റെ ദൈവമേ ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു.

ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ ഇതെന്റെ "പടയപ്പ" നിമിഷമാണ്. ഇതുവരെയുള്ള എന്റെ എല്ലാ കഠിനാധ്വാനത്തിനും ക്ഷമയ്ക്കും ഫലം ലഭിച്ചതായി തോന്നുന്നു. ഒരിക്കൽ കൂടി ഞാൻ പറയുന്നു, "ഒരേ സൂപ്പർ സ്റ്റാർ, ഒരേ തലൈവർ, ചാൻസേ ഇല്ലേ.

എൻ്റെ യാത്രയിലുട നീളം എന്നെ നിരന്തരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിങ്ങൾ ഓരോരുത്തർക്കും ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു. സ്നേഹം"- ദുഷാര ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com