ബോംബെ ജയശ്രീയുടെ മകന്‍, ഗുരുതരാവസ്ഥയില്‍ കിടക്കുന്ന അമ്മയെ പരിചരിച്ച് പാട്ടൊരുക്കി അമൃത്:  'വര്‍ഷങ്ങള്‍ക്ക് ശേഷം' പാട്ടുവിശേഷം

പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകന്‍ അമൃതാണ് ചിത്രത്തിന് ഗാനം ഒരുക്കുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിനു ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോള്‍ സിനിമയുടെ പാട്ട് വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. 

പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകന്‍ അമൃതാണ് ചിത്രത്തിന് ഗാനം ഒരുക്കുന്നത്. അമൃതിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം നീണ്ട കുറിപ്പിലൂടെയാണ് താരം പങ്കുവച്ചത്. ബോംബെ ജയശ്രീ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് അമൃത് ഗാനങ്ങള്‍ ഒരുക്കിയത് എന്നാണ് വിനീത് പറയുന്നത്. 

വിനീതിന്റെ കുറിപ്പ് വായിക്കാം

രണ്ടര വര്‍ഷത്തിനു ശേഷം വീണ്ടും തിങ്ക് മ്യൂസിക്കിനൊപ്പ് വീണ്ടും പാട്ടുകേട്ടു. മുന്‍പത്തെ തവണത്തെ പോലെ എല്ലാ ലൈറ്റും ഓഫ് ചെയ്ത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ എല്ലാ ട്രാക്കും ഇട്ടു. എല്ലാം കഴിഞ്ഞ് ലൈറ്റിട്ടപ്പോള്‍ തിങ്ക് മ്യൂസിക്കിലെ സന്തോഷും മഹേഷും നിറ ചിരിയോടെ നില്‍ക്കുകയായണ്. അവര്‍ അമിത്തിനെ കെട്ടിപ്പിടിച്ച് പറഞ്ഞു, ഈ കുടുംബത്തിലേക്ക് സ്വാഗതം. 

കഴിഞ്ഞ കുറച്ചുമാസമായി അമൃത് കടന്നുപോയ ബുദ്ധിമുട്ടുകള്‍ ഞാന്‍ കണ്ടതാണ്. അവന്റെ അമ്മ, നമ്മുടെ പ്രിയപ്പെട്ട ജയശ്രീ മാമിന് സമീപം ഹോസ്പിറ്റല്‍ റൂമില്‍ ഇരിക്കുമ്പോഴാണ് ആദ്യത്തെ മൂന്ന് ട്രാക്ക് കമ്പോസ് ചെയ്തത്. ഗുരുതരാവസ്ഥയില്‍ കിടക്കുന്ന അമ്മയെ പരിചരിക്കുന്നതിന് ഇടയിലായിരുന്നു ഗാനങ്ങള്‍ ഒരുക്കിയത്. ഹോസ്പിറ്റല്‍ റൂമില്‍ അവര്‍ ഒരു മിനി സ്റ്റുഡിയോ ഒരുക്കി. അവന്‍ കമ്പോസ് ചെയ്ത ഓരോ മെലഡിയും അമ്മ്‌യെപാടി കേള്‍പ്പിച്ചതിനു ശേഷമാണ് എനിക്ക് അയച്ചുതന്നത്. രണ്ടാമത്തെ ട്രാക്ക് അവന്‍ അയച്ചപ്പോള്‍ അതിന്റെ വരികള്‍ ജയശ്രീമാം എഴുതിയാല്‍ നന്നാവും എന്ന് എനിക്ക് തോന്നി. ഫോണിലൂടെ ഈ കാര്യം ഞാന്‍ അമൃതിനോട് പറഞ്ഞു. ഗാനം തുടങ്ങേണ്ട വരികളും പാട്ടിന്റെ ഐഡിയയും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്ത ദിവസം അമൃത് എന്നെ വിളിച്ച് ആദ്യത്തെ നാല് വരികള്‍ പാടി. എനിക്ക് രോമാഞ്ചം വന്നു. ഇതിഹാസമായ ബോംബെ ജയശ്രീയുടെ നേര്‍ക്കാഴ്ചയായിരുന്നു അത്.

കാര്യങ്ങളെല്ലാം കുറച്ചുകൂടി എളുപ്പമാകുന്ന സമയത്ത് ജോലി ചെയ്താല്‍ പോരെ എന്ന് പലവട്ടം ഞാന്‍ അമൃതിനോട് ചോദിച്ചു. പക്ഷേ അവന്റെ ഉത്തരം എപ്പോഴും ഒന്നു തന്നെയായിരുന്നു. വിനീത്, നിങ്ങുടെ സിനിമയ്ക്ക് സംഗീതം നല്‍കുന്നതിനൊപ്പം ഞാന്‍ സ്വയം മുറിവുണക്കുകയാണ് എന്നാണ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിനു വേണ്ടി ഈ 25 കാരന്‍ ചെയ്തത് ലോകം കേള്‍ക്കാനായി ഞാനും കാത്തിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com