'എന്റെ ആദ്യ എഡിറ്റർ, അടുത്ത സുഹൃത്ത്, ഒരുമിച്ച് ഒരുപാട് സിനിമകൾ ചർച്ച ചെയ്തിട്ടുണ്ട്'

റെട്രോ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു കാർത്തിക് സുബ്ബരാജ്.
Karthik Subbaraj, Alphonse Puthren
കാർത്തിക് സുബ്ബരാജ്, അൽഫോൻസ് പുത്രൻവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

സൂര്യയുടേതായി സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് റെട്രോ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ റെട്രോയ്ക്ക് മേൽ വൻ പ്രതീക്ഷയാണ് ആരാധകർക്കുള്ളതും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തുവന്നിരുന്നു. നിമിഷ നേരം കൊണ്ട് തന്നെ വൻ സ്വീകാര്യതയാണ് റെട്രോ ട്രെയ്‌ലറിന് ലഭിച്ചതും.

മലയാളികളായ ജോജു ജോർജ്, സുജിത് ശങ്കർ, ജയറാം, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളി സംവിധായകൻ അൽഫോൻ പുത്രനാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ അൽഫോൻസ് പുത്രനെ പ്രശംസിച്ച് കാർത്തിക് സുബ്ബരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

റെട്രോ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു കാർത്തിക് സുബ്ബരാജ്. തന്റെ ആദ്യ എഡിറ്റർ അൽഫോൻസ് ആണെന്നും സിനിമകളെക്കുറിച്ച് ഒരുപാട് ചർച്ചകൾ അദ്ദേഹവുമായി നടത്തിയിട്ടുണ്ടെന്നും കാർത്തിക് പറഞ്ഞു.

"എന്റെ വളരെ അടുത്ത സുഹൃത്താണ് അൽഫോൻസ് പുത്രൻ. ഞാൻ ഷോർട്ട് ഫിലിമുകൾ ചെയ്യുന്ന സമയത്ത്, ഞാൻ തന്നെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുകയായിരുന്നു പതിവ്. അപ്പോഴാണ് എന്നോട് ചിലർ പറയുന്നത് നിങ്ങൾ പ്രൊഫഷണലായി ഒരു എഡിറ്ററിനെ വെച്ച് ചെയ്യണമെന്ന്. അപ്പോൾ ഞാൻ ആദ്യം ചെന്നത് അൽഫോൻസിന്റെ അടുത്തേക്കാണ്.

'നാളൈ ഇയക്കുനര്‍' ചെയ്യുന്ന സമയത്ത് ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് അൽഫോൻസിനൊപ്പമാണ്. ഞങ്ങൾ ഒരുപാട് സിനിമാ ചർച്ചകൾ നടത്തിയിട്ടുണ്ട്. പിന്നീട് നേരം, പ്രേമം സിനിമകൾ ചെയ്ത് അൽഫോൻസ് ശ്രദ്ധ നേടി. വീണ്ടും നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്.

ഇനിയും ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. അൽഫോൻസ് തിരിച്ചു വന്നിരിക്കുകയാണ്. വളരെ സന്തോഷം".- കാർത്തിക് സുബ്ബരാജ് പറഞ്ഞു. മരക്കാർ അറബിക്കടലിന്റെ സിംഹം, ഒപ്പം തുടങ്ങിയ മോഹൻലാൽ സിനിമകളുടെ ട്രെയ്‌ലർ കട്ടിന് പിന്നിലും അൽഫോൻസ് പുത്രൻ ആയിരുന്നു. മെയ് ഒന്നിനാണ് റെട്രോ തിയറ്ററുകളിലെത്തുക. പൂജ ഹെ​ഗ്ഡെ ആണ് ചിത്രത്തിൽ സൂര്യയുടെ നായികയായെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com