'സെറ്റില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ സംസാരം അശ്ലീല ചുവയോടെ, ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി'; ആരോപണവുമായി പുതുമുഖ നടി

സ്ത്രീകള്‍ ഉണ്ടെങ്കില്‍ അശ്ലീലച്ചുവയോടെയാണ് സംസാരം മുഴുവനും. ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ഐസി അംഗത്തോട് പരാതിപ്പെട്ടു.
aparna jose
അപര്‍ണ ജോസ്വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on

മെല്‍ബണ്‍: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതിയുമായി ഒരു നടി കൂടി. സൂത്രവാക്യം സിനിമ സെറ്റില്‍വെച്ച് ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് പുതുമുഖ നടിയായ അപര്‍ണ ജോസ്. വിന്‍സി പറഞ്ഞതൊക്കെ ശരിയാണെന്നും എല്ലാത്തിനും താനും സാക്ഷിയാണെന്ന് നടി പറഞ്ഞു.

സാധാരണ കാണുന്ന ഒരാള്‍ ഇടപെടുന്ന പോലെയല്ല ഷൈന്റെ പെരുമാറ്റം. വളരെ അബ്‌നോര്‍മലായിട്ടുള്ള പെരുമാറ്റമാണ് സെറ്റിലുണ്ടായിരുന്നപ്പോള്‍. അശ്ലീലച്ചുവയുള്ള സംസാരമാണ് എപ്പോഴും. അത് ബുദ്ധിമുട്ടുണ്ടാക്കി. ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്ന മുഴുവന്‍ നെര്‍വസ്‌നെസോടും കൂടിയാണ് സിനിമയുടെ സെറ്റില്‍ നില്‍ക്കുന്നത്, അപ്പോഴാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. സ്ത്രീകള്‍ ഉണ്ടെങ്കില്‍ അശ്ലീലച്ചുവയോടെയാണ് സംസാരം മുഴുവനും. ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ഐസി അംഗത്തോട് പരാതിപ്പെട്ടു. അപ്പോള്‍ തന്നെ സിനിമയുടെ ക്രൂ കൃത്യമായി ഇടപെടുകയും വളരെ പെട്ടെന്ന് എന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി തരികയുമാണ് ചെയ്തതെന്ന് നടി പറയുന്നു. താനും കൂടെ ഇരിക്കുമ്പോഴാണ് അന്ന് വെള്ളപ്പൊടി തുപ്പിയത്. അത് എന്താണെന്നൊന്നും ആധികാരികമായി എനിക്ക് പറയാന്‍ കഴിയില്ല. അത് ഗ്ലൂക്കോസാകാം. മറ്റെന്തുമാകാം. മയക്കുമരുന്നാണെന്നൊന്നും പറയാന്‍ കഴിയില്ലെന്നും നടി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ആയതുകൊണ്ടാണ് നിയമപരമായി മുന്നോട്ടു പോകാന്‍ പറ്റാത്തത്. അല്ലെങ്കില്‍ തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്യുമായിരുന്നുവെന്നും നടി പറഞ്ഞു. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ആരോപണങ്ങളുമായി എത്തിയ സമയത്ത് നടി വിന്‍സിയും മറ്റൊരു നടിക്കും സമാനമായ അനുഭവം ഉണ്ടായതായി പറഞ്ഞിരുന്നു. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വെച്ച് ഷൈന്‍ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ ആരോപണം. തുടര്‍ന്ന് സിനിമാ സംഘടനകള്‍ ഇടപെടുകയും പ്രശ്‌നം രമ്യതയില്‍ പറഞ്ഞ് പരിഹരിക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com