'ട്രോളന്മാരെ കുറ്റം പറയാൻ പറ്റില്ല; ആ സിനിമയിലെ ലുക്ക് പോസ്റ്റർ കണ്ടപ്പോൾ എനിക്കും തമാശയായി തോന്നി'

കൽക്കിയിലെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ, എനിക്കും അതൊരു തമാശയായി തോന്നി.
Anna Ben
അന്ന ബെൻഎക്സ്പ്രസ്, ഫെയ്സ്ബുക്ക്
Updated on
1 min read

ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘കാപ്പ’. ചിത്രത്തിലെ പ്രധാന നായികാ വേഷങ്ങളിലെത്തിയത് അന്ന ബെന്നും അപർണ ബാലമുരളിയുമായിരുന്നു. കാപ്പ റിലീസായതിന് പിന്നാലെ സോഷ്യല്‍ മീഡയയില്‍ വൻ തോതിൽ ട്രോളുകളും ഉയർന്നിരുന്നു. അന്ന ബെൻ അവതരിപ്പിച്ച ഗുണ്ട ബിനു എന്ന കഥാപാത്രമാണ് ഏറ്റവും കൂടുതൽ ട്രോളുകളിൽ നിറഞ്ഞു നിന്നത്.

അതിന് ശേഷം പ്രഭാസ് നായകനായെത്തിയ കൽക്കി 2898 എഡി എന്ന ചിത്രത്തിലെ അന്നയുടെ കഥാപാത്രവും ട്രോളൻമാർ ഏറ്റെടുത്തു. ചിത്രത്തിലെ അന്നയുടെ കാരക്ടർ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെയാണ് അന്നക്കെതിരെ സോഷ്യൽ മീ‍ഡിയയിൽ ട്രോളുകൾ നിറഞ്ഞത്. 'ഇനിയിപ്പോൾ ആരൊക്കെ വന്നാലും ​ഗുണ്ട ബിനുവിന്റെ തട്ട് താഴ്ന്ന് തന്നെയിരിക്കും' എന്നൊക്കെയാണ് ട്രോളുകൾ വന്നത്.

ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന ട്രോളുകളെ എങ്ങനെയാണ് സമീപിക്കാറ് എന്ന് പറയുകയാണ് അന്ന. പൊതുവേ ഇത്തരം ട്രോളുകളെ താൻ നിസാരമായാണ് കാണാറുള്ളതെന്ന് ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അന്ന പറഞ്ഞു. "എന്റെ വീട്ടിലുള്ളവരും സുഹൃത്തുക്കളുമാണ് എനിക്ക് ഈ ട്രോളുകളൊക്കെ ആദ്യം അയച്ചു തരുന്നത്.

ഞാനിതൊക്കെ വളരെ നിസാരമായി കാണുന്നയാളാണ്. കൽക്കിയിലെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ, എനിക്കും അതൊരു തമാശയായി തോന്നി. അതുകൊണ്ട് ട്രോളന്മാരെ കുറ്റം പറയാൻ പറ്റില്ല. ഭാഗ്യം കൊണ്ട് ആ സിനിമ റിലീസായപ്പോൾ ആ വേഷത്തിനും പ്രത്യേകിച്ച് ആ രംഗത്തിനും മികച്ച പ്രതികരണം ലഭിച്ചു".- അന്ന പറഞ്ഞു.

കാപ്പയിലെ വേഷം ചെയ്യണമായിരുന്നോ എന്ന് പിന്നീട് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അന്നയുടെ മറുപടി. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനു വേണ്ടി ചെയ്ത ഒരു പ്രൊജക്ട് ആയിരുന്നു അതെന്നും വലിയൊരു കാര്യത്തിനായി ചെയ്ത ഒരു സിനിമ ആയിരുന്നതു കൊണ്ട് താനൊരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല എന്നും അന്ന കൂട്ടിച്ചേർത്തു. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കിയിൽ കെയ്റ എന്ന കഥാപാത്രമായാണ് അന്ന എത്തിയത്. ചിത്രത്തിൽ ആക്ഷൻ രം​ഗങ്ങളിലുൾപ്പെടെ അന്ന തിളങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com