'സ്വയം കീഴടങ്ങിയാല്‍ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?'; ബേസിലിനോട് ടൊവിനോ; ആരാധകര്‍ കാത്തിരുന്ന കമന്റ്!

'വല്ല്യേട്ടന്‍ മാത്രമല്ല, കൈരളിയ്ക്ക് ഒരു ചെറിയേട്ടന്‍ കൂടി' എന്ന് രമേഷ് പിഷാരടി
Basil Jospeh And Tovino Tomas
Basil Joseph And Tovino Tomasഇന്‍സ്റ്റഗ്രാം
Updated on
1 min read

ണ്‍ സ്‌ക്രീനിലെന്നത് പോലെ സോഷ്യല്‍ മീഡിയയുടേയും പ്രിയങ്കരനാണ് ബേസില്‍ ജോസഫ് (Basil Joseph). താരത്തിന്റെ വീഡിയോകളും കമന്റുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസമാണ് ബേസിലിന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൈരളി ടിവിയിലെ 'അശ്വമേധം' പരിപാടിയില്‍ പങ്കെടുക്കുന്ന ബേസിലിന്റെ വീഡിയോയാണ് വൈറലായത്.

പിന്നാലെ തന്റെ പഴയൊരു ഫോട്ടോ പങ്കുവച്ചു കൊണ്ട് ട്രോളുകളോട് ബേസിലും പ്രതികരിച്ചു. കുട്ടിക്കാലത്തെടുത്ത ചിത്രത്തില്‍ ഗിത്താറുമായി നില്‍ക്കുകയാണ് ബേസില്‍. 'അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്' എന്നായിരുന്നു ചിത്രത്തോടൊപ്പം ബേസില്‍ കുറിച്ചത്. ഈ പോസ്റ്റും നിമിഷങ്ങള്‍ക്കകം വൈറലായി മാറി. നിരവധി പേരാണ് സിനിമാ ലോകത്തു നിന്നടക്കം കമന്റുമായി എത്തിയത്.

എന്നാല്‍ എല്ലാവരും കാത്തിരുന്നത് ഒരാളുടെ കമന്റിന് വേണ്ടിയായിരുന്നു. ബേസിലിന്റെ സുഹൃത്തും നായകനുമായ ടൊവിനോ തോമസിന്റെ കമന്റിനായിരുന്നു ആരാധകരുടെ കാത്തിരിപ്പ്. ആ കാത്തിരിപ്പ് വെറുതെയായില്ല. പ്രതീക്ഷിച്ചത് പോലെ കമന്റുമായി എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. ''സ്വയം കീഴടങ്ങിയാല്‍ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?'' എന്നാണ് ടൊവിനോ കമന്റ് ചെയ്തിരിക്കുന്നത്. കുത്തിപ്പൊക്കലുകളില്‍ നിന്നും രക്ഷപ്പെടാനുള്ള ബേസിലിന്റെ ശ്രമത്തെ ട്രോളുകയാണ് ടൊവിനോ.

ടൊവിനോയുടെ കമന്റ് വന്നതോടെ അതിനുള്ള ബേസിലിന്റെ മറുപടി എന്തായിരിക്കും എന്നാണ് ഇനി ആരാധകര്‍ക്ക് അറിയേണ്ടത്. കൊടുക്കല്‍ വാങ്ങലുകളില്‍ യാതൊരു മടിയും കാണിക്കാത്തവരാണ് ഇരുവരും. അതുകൊണ്ട് തന്നെ കൂട്ടുകാരനുള്ള മറുപടിയുമായി ബേസില്‍ ഉടനെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം രസകരമായ കമന്റുകളുമായി നിരവധി താരങ്ങള്‍ ബേസിലിന്റെ പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.

'വല്ല്യേട്ടന്‍ മാത്രമല്ല കൈരളിയ്ക്ക് ഒരു ചെറിയേട്ടന്‍ കൂടി' എന്നായിരുന്നു രമേഷ് പിഷാരടിയുടെ കമന്റ്. 'എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല കുഞ്ഞേ?' എന്നാണ് ഗണപതി ചോദിക്കുന്നത്. 'അപ്പോ ഒരു പാട്ടുകൂടി വരാന്‍ ഉണ്ടെന്ന് മനസിലായി. കൊച്ചു ടിവിയില്‍ ആണോ?' എന്നായിരുന്നു സിജു സണ്ണിയുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com