ഇന്ത്യന്‍ ആര്‍മിക്കായി പ്രാര്‍ത്ഥിക്കണം, വന്ദേ മാതരം വിളിച്ച് നവ്യ നായര്‍

നമുക്ക് വേണ്ടി ജീവന്‍ പണയപ്പെടുത്തി മുന്നിലേക്ക് ഇറങ്ങുന്നവരാണ് ഇന്ത്യന്‍ സൈനികള്‍.
Navya Nair image
കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവക്ഷേത്രോത്സവത്തില്‍ നവ്യ നായര്‍ സംസാരിക്കുന്നു. Video
Updated on

കൊല്ലം: ഇന്ത്യ - പാക് സംഘര്‍ഷം മുറുകുമ്പോള്‍ ഇന്ത്യന്‍ ആര്‍മിക്കായി പ്രാര്‍ത്ഥിക്കണമെന്ന് നവ്യ നായര്‍. കൊട്ടാരക്കരയില്‍ പടിഞ്ഞാറ്റിന്‍കര മഹാദേവക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിനിമ താരം. നമുക്ക് വേണ്ടി യുദ്ധം ചെയ്യാൻ, ജീവന്‍ പണയപ്പെടുത്തി പോരാടാൻ ഇറങ്ങുന്നവരാണ് ഇന്ത്യന്‍ സൈനികള്‍. അവരുടെ സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.

ഇന്ന് ഒരോ തവണ വാര്‍ത്ത ചാനലുകളില്‍ നോക്കുന്നത് ഇന്ത്യ എന്ത് ചെയതു എന്നാണ് നമ്മള്‍ ശ്രദ്ധിക്കുന്നത്. എന്തും ചെയ്യാന്‍ മുതിരുന്നവരാണ് പാകിസ്ഥാന്‍. അവര്‍ക്കെതിരെ ഒന്നിച്ച് പോരാടണം. പോരാട്ടത്തില്‍ ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷയും നവ്യ നായര്‍ പ്രകടിപ്പിച്ചു. വന്ദേ മാതരം വിളിച്ചുകൊണ്ടാണ് താരം പ്രസംഗം അവസാനിപ്പിച്ചത്.

ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാല്‍ പിന്നെ അവരുടെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്ന് നേരത്തെ നടന്‍ ജയസൂര്യ പ്രതികരിച്ചിരുന്നു. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ജയസൂര്യയുടെയും പ്രതികരണം. ആട് സിനിമയിലെ ഡയലോഗിനോട് സാമ്യപ്പെടുത്തിയായിരുന്നു ജയസൂര്യയുടെ വാക്കുകള്‍. 'ആട് സിനിമയില്‍ ഒരു ഡയലോഗ് ഉണ്ട്. എന്റെ ദേഹത്തു തൊട്ടാല്‍ പിന്നെ അവന്റെ വിധി എഴുതുന്നത് പാപ്പനായിരിക്കുമെന്ന്. എന്നു പറഞ്ഞ പോലെ ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാല്‍ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com