ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ആയിരുന്നു വിക്ഷേപണം.
ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു
Updated on
1 min read

ചെന്നൈ: രാജ്യത്തിന്റെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആര്‍എന്‍എസ്എസ്1എച്ച് വിക്ഷേപണം പരാജയപ്പെട്ടു. ഉപഗ്രഹത്തിന് പി.എസ്.എല്‍.വി സി 39 റോക്കറ്റില്‍നിന്ന് വേര്‍പെടാനായില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ആയിരുന്നു വിക്ഷേപണം. ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ സ്ഥിരീകരിച്ചു. 

ഗതിനിര്‍ണയത്തിനുള്ള 'നാവിക്' ശൃംഖലയില്‍ പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. 2013ല്‍ വിക്ഷേപിച്ച ഉപഗ്രഹം തകരാറിലായതിനെ തുടര്‍ന്നാണ് പുതിയത് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശ്രമിച്ചത്. ഗതിനിര്‍ണയ സംവിധാനത്തിന് തുടക്കമിട്ട് 2013ല്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. 1 എ എന്ന ഉപഗ്രഹത്തിലെ മൂന്ന് റുബിഡിയം അറ്റോമിക് ക്ലോക്കുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് സ്ഥാനനിര്‍ണയത്തെ ബാധിച്ചതോടെ നാവികിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ജനുവരിമുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നായിരുന്നു പുതിയ ഉപഗ്രഹ വിക്ഷേപണം.

പി.എസ്.എല്‍.വി. സി39 റോക്കറ്റുപയോഗിച്ചാണ് 1425 കിലോഗ്രാം ഭാരമുളള ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹത്തെ 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണ പഥത്തില്‍ എത്തിക്കാനായിരുന്നു ശ്രമം. കൗണ്ട് ഡൗണ്‍ ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com