ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഗോ രക്ഷകരുടെ മര്‍ദ്ദനം; ആക്രമണത്തിന് ഇരയായവര്‍ക്ക് എതിരെ പൊലീസ് കേസ്‌

മര്‍ദ്ദിച്ച ഗോ രക്ഷകരെ വെറുതെ വിട്ട് ആക്രമണത്തിന് ഇരയായവര്‍ക്ക് എതിരെയാണ് ഫരീദാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഗോ രക്ഷകരുടെ മര്‍ദ്ദനം; ആക്രമണത്തിന് ഇരയായവര്‍ക്ക് എതിരെ പൊലീസ് കേസ്‌
Updated on
1 min read

ഫരീദാബാദ്: ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ അഞ്ച് പേര്‍ക്ക് ഗോ രക്ഷകരുടെ ക്രൂര മര്‍ദ്ദനം. എന്നാല്‍ മര്‍ദ്ദിച്ച ഗോ രക്ഷകരെ വെറുതെ വിട്ട് ആക്രമണത്തിന് ഇരയായവര്‍ക്ക് എതിരെയാണ് ഫരീദാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കന്നുകാലി കടത്ത് തടയാനുള്ള നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന മാംസം പരിശോധനാ വിധേയമാക്കുമെന്ന് പൊലീസ് പറയുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ സംഭവം വിവാദമായതോടെ ആക്രമണത്തിന് ഇരയായവരുടെ പരാതിയില്‍ ഗോരക്ഷകര്‍ക്കെതിരേയും കേസെടുക്കുമെന്ന് ഫരീദാബാദിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുകയായിരുന്നത് ബീഫ് അല്ലെന്നാണ് ആക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. 

ഗോ രക്ഷകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം വന്ന് ഒരു മാസം തികയുന്നതിന് മുന്‍പാണ് രാജ്യ തലസ്ഥാനത്ത് തന്നെ സംഭവം നടന്നിരിക്കുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com