പൂനെയില്‍ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു 

വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്
പൂനെയില്‍ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു 

പൂനെ: രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു. പൂനെയിലാണ് രാജ്യത്തെ ഞെട്ടിപ്പിച്ച സംഭവമുണ്ടായത്. ശനിയാഴ്ച രാത്രിവീട്ടില്‍ നിന്ന് കാണാതായ കുട്ടിയുടെ മൃതശരീരം അടുത്ത ദിവസം വീടിന് 500 മീറ്റര്‍ അകലെനിന്ന് കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്തുന്നതിന് മുന്‍പ് കുഞ്ഞ് പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. 

വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. പതിനൊന്നരയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട വിവരം മനസിലാക്കിയ മാതാപിതാക്കള്‍ ഉടന്‍ പൊലീസിനെ സമീപിച്ചു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ കുഞ്ഞിനെ കണ്ടെത്താനായില്ല. പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ മുഖത്തിനും തോളിലും മുറിവുകളുണ്ടായിരുന്നു. 

പോസ്‌കോ നിയമപ്രകാരം തട്ടിക്കൊണ്ടുപോകല്‍, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പാക്കേജിംഗ് ഫാക്റ്ററിയിലെ ദിവസക്കൂലി ജോലിക്കാരായ മാതാപിതാക്കള്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ലാത്തൂരില്‍ നിന്ന് ധയാരിയിലേക്ക് കുടുംബം താമസം മാറിയത്. വീടുമായി അടുത്ത് ബന്ധമുള്ളവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കുടുംബം താമസിക്കുന്ന രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലുള്ളവരെയും പൊലീസിന് സംശയമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com