നിപ്പ ഭീതി: ചെക്കുപോസ്റ്റുകളില്‍ പരിശോധനയുമായി തമിഴ്‌നാട്

ചെക്‌പോസ്റ്റുകള്‍ക്ക് സമീപം 24 മണിക്കുറും  പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. പതിനഞ്ച് ദിവസം പരിശോധന നടത്താനാണ് തീരുമാനം 
നിപ്പ ഭീതി: ചെക്കുപോസ്റ്റുകളില്‍ പരിശോധനയുമായി തമിഴ്‌നാട്
Updated on
1 min read

വയനാട്:  സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍  നിപ്പ വൈറസ് പ്രതിരോധ നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍. ചെക്‌പോസ്റ്റുകള്‍ക്ക് സമീപം 24 മണിക്കുറും  പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. പതിനഞ്ച് ദിവസം പരിശോധന നടത്താനാണ് തീരുമാനം.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക്  വരുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ്  തമിഴ്‌നാട് ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നത്.  പനി ഉള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കും. അടിയന്തര ആവശ്യത്തിനായി പരിശോധന കേന്ദ്രങ്ങളില്‍ ആബുലന്‍സുകളും  സജ്ജമാക്കി.  നിപ്പ വൈറസ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാനാണ് നിര്‍ദേശം. രോഗം എങ്ങനെ പകരുന്നു എന്നത് വ്യക്തമല്ലാത്തതു കൊണ്ടാണ് പരിശോധന ആരംഭിച്ചത് എന്ന് അധികൃതര്‍ പറയുന്നു.

ഓരോ പരിശോധനാ യൂണിറ്റിലും രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ പത്ത് അംഗസംഘമാണ് പ്രവര്‍ത്തിക്കുന്നത്.  അതിര്‍ത്തി മേഖലയിലെ റോഡുകളില്‍ ബ്ലീച്ചിംങ് പൗഡര്‍ വിതറി ശുചീകരണ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജിതമാക്കാനാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കുമളി ബോഡിമെട്ട്, കംമ്പമെട്ട്, കുമളി ലോവര്‍ ക്യാമ്പ്  എന്നിവിടങ്ങളിലാണ് പരിശോധന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com