കോടതികളുടെ ജോലി ഭാരം കുറയ്ക്കണം; ഒരു ലക്ഷം കേസുകൾ പിൻവലിക്കുമെന്ന് അസം മുഖ്യമന്ത്രി

സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ഗുവാഹാത്തി: സംസ്ഥാനത്തെ ഒരു ലക്ഷത്തോളം കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അപ്രധാനമായ കേസുകള്‍ പിൻവലിച്ച് കീഴ്ക്കോടതികളുടെ ജോലി ഭാരം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്. ഗുവാഹാത്തിയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാല് ലക്ഷത്തോളം കേസുകളാണ് കീഴ്ക്കോടതികളില്‍ കെട്ടിക്കിടക്കുന്നത്. അപ്രധാന കേസുകള്‍ പിന്‍വലിക്കുന്നതിലൂടെ ഗൗരവമായ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ കഴിയും. കൊലക്കേസുകള്‍, ബലാത്സംഗക്കേസുകള്‍ പോലുള്ളവ ഇതോടെ വേഗത്തില്‍ പരിഗണിക്കാന്‍ കഴിയുമെന്നും അതിലൂടെ നീതിപീഠത്തെ ശക്തിപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com