വലയില്‍ കുടുങ്ങിയത് കൊമ്പന്‍ സ്രാവ്; ലക്ഷങ്ങള്‍ക്ക് ലേലത്തില്‍ വിറ്റു; മത്സ്യതൊഴിലാളികള്‍ കുടുങ്ങി

ഗുരുതര വംശനാശഭീഷണി നേരിടുന്ന സോഫിഷിനെ ലേലത്തിലൂടെ വിറ്റത്.
വലയില്‍ കുടുങ്ങിയ സോഫിഷ്
വലയില്‍ കുടുങ്ങിയ സോഫിഷ്
Updated on
1 min read

ബംഗളൂരു: രണ്ടര കിന്റല്‍  തൂക്കമുള്ള കൊമ്പന്‍ സ്രാവിനെ പിടികൂടി വിറ്റ മത്സ്യതൊഴിലാളികള്‍ കുടുങ്ങി. കര്‍ണാടകയിലെ മാല്‍പെയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്, 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിച്ചിരിക്കുന്ന, ഗുരുതര വംശനാശഭീഷണി നേരിടുന്ന സോഫിഷിനെ ലേലത്തിലൂടെ വിറ്റത്. മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

'സീ ക്യാപ്റ്റന്‍' എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ക്കാണ് 10 അടി നീളമുള്ള കൊമ്പന്‍ സ്രാവിനെ ലഭിച്ചത്. ക്രെയിനിന്റെ സഹായത്തോടെയാണ് സ്രാവിനെ കരയ്‌ക്കെത്തിച്ചത്. അപൂര്‍വയിനം സ്രാവിനെ  കാണാനായി നൂറ് കണക്കിനാളുകള്‍ ഹാര്‍ബറിലെത്തിയിരുന്നു. ലേലം നടത്തി മംഗലാപുരം സ്വദേശി സ്രാവിനെ വാങ്ങി. 

സ്രാവിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുക്കണമെന്ന് ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഗണേഷ് പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്നതിനാല്‍, അബദ്ധത്തിലാണെങ്കില്‍ പോലും ഈ മീനിനെ വിറ്റത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com