ചുട്ടുകൊല്ലും മുമ്പ് ക്രൂരമായി മര്‍ദിച്ചു, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അരങ്ങേറിയത് കിരാത അക്രമം

കൊല്ലപ്പെട്ട മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അതിക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്
ബിര്‍ഭൂം കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ പ്രകടനം നടത്തിയ എസ്‌യുസിഐ പ്രവര്‍ത്തകരെ പൊലീസ് നീക്കുന്നു/പിടിഐ
ബിര്‍ഭൂം കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ പ്രകടനം നടത്തിയ എസ്‌യുസിഐ പ്രവര്‍ത്തകരെ പൊലീസ് നീക്കുന്നു/പിടിഐ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ ചുട്ടെരിക്കപ്പെട്ട എട്ടു പേര്‍ ക്രൂര മര്‍ദനത്തിനും വിധേയമായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അതിക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്.

തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള അക്രമങ്ങളുടെ ഭാഗമായാണ് ചൊവ്വാഴ്ച എട്ടു പേരെ ചുട്ടുകൊന്നത്. തൃണമൂലിലെ ചേരിപ്പോരാണ് അക്രമത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുപതു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഇവിടെ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇവിടെ സന്ദര്‍ശനം നടത്തുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്ന പരിക്കേറ്റവരെയും മമത സന്ദര്‍ശിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com