വയസ്സ് 52, 26-ാം തവണയും എവറസ്റ്റ് കീഴടക്കി റിതാ ഷെർപ്പ 

ട്രെക്കിങ് പാതയിൽ മലകയറ്റക്കാർക്കായി കയർ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇക്കുറി റിതയുടെ യാത്ര
കമി റിതാ ഷെർപ്പ/ ചിത്രം: എഎഫ്പി
കമി റിതാ ഷെർപ്പ/ ചിത്രം: എഎഫ്പി
Updated on
1 min read

കാഠ്മണ്ഡു: 26-ാം തവണയും എവറസ്റ്റ് കമി റിതാ ഷെർപ്പയ്ക്ക് മുമ്പിൽ തല കുനിച്ചു.  സെവൻ സമ്മിറ്റ് ട്രെക്സ് എന്ന തന്റെ ​ഗ്രൂപ്പിലെ 11 ഷേർപ്പ​ഗൈഡുകളുടെ ഒപ്പമാണ് റിത കൊടുമുടി കയറിയത്. 

മേയിൽ തുടങ്ങുന്ന പർവതാരോഹണ സീസണിനു മുൻപായി ട്രെക്കിങ് പാതയിൽ മലകയറ്റക്കാർക്കായി കയർ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇക്കുറി റിതയുടെ യാത്ര. 1953ൽ ആദ്യമായി കൊടുമുടി കീഴടക്കിയ എഡ്മണ്ടി ഹിലരിയും ടെൻസിങ് നോർ​ഗെയും സഞ്ചരിച്ച പരമ്പരാ​ഗത പാതയിലൂടെയായിരുന്നു കയറ്റം. 

1994 ലാണ് റിത ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. റെക്കോർഡ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയേ അല്ല താൻ പർവ്വതാരോഹണത്തിന് ഇറങ്ങിയതെന്നും വഴികാട്ടിയാവുകയാണ് ജീവിത നിയോ​ഗമെന്നും മുമ്പ് റിത പറഞ്ഞിട്ടുണ്ട്. എവറസ്റ്റ് മാത്രമാണ് റിതയുടെ ഫേവറൈറ്റ് പർവ്വതമെന്ന് കരുതേണ്ട. ലോകത്തിലെ രണ്ടാമത്തെ വലിയ പർവതമായ പാകിസ്ഥാനിലെ മൗണ്ട് കെ-ടു ഉൾപ്പടെ 35 പർവ്വതങ്ങളിൽ റിത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 8000 മീറ്ററിന് മുകളിൽ ഏറ്റവുമധികം കയറിയതിന്റെ റെക്കോർഡ് റിതയുടേതാണ്. 

പർവതാരോഹണത്തിൽ വിദ​ഗ്ധരാണ് നേപ്പാളിലെ ഷെർപ്പകൾ. കുറഞ്ഞ ഓക്സിജനിലും അതിജീവനത്തിനുള്ള കഴിവും ഉന്നത അന്തരീക്ഷ മർദ്ദമേഖലകളിലും ഊർജ്ജസ്വലരായിരിക്കാനും കഴിയുന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com