വീട്ടുകാരെ പ്രാര്‍ഥനയ്ക്ക് പറഞ്ഞുവിട്ടു, ഗര്‍ഭിണിയായ മകളെ കൊന്ന് പുഴയിലെറിഞ്ഞു; കാണാനില്ലെന്ന് അച്ഛന്റെ പരാതി,  ചുരുളഴിച്ച് പൊലീസ് 

ഉത്തര്‍പ്രദേശില്‍ 20കാരിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം പുഴയിലേക്ക് വലിച്ചെറിഞ്ഞ കേസില്‍ അച്ഛന്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 20കാരിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം പുഴയിലേക്ക് വലിച്ചെറിഞ്ഞ കേസില്‍ അച്ഛന്‍ അറസ്റ്റില്‍. മകളെ കൊല്ലാന്‍ തീരുമാനിച്ചതിന് പിന്നാലെ മറ്റു കുടുംബാംഗങ്ങളെ ആരാധനാലയത്തിലേക്ക് അയച്ചതിന് ശേഷമാണ് പ്രതി കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് പറയുന്നു. തുടക്കത്തില്‍ മകളെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയ ശേഷം 20കാരിയെ കണ്ടെത്തുന്നതിനുള്ള തെരച്ചിലിലും അച്ഛന്‍ പങ്കാളിയായി. സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നതെന്നും പൊലീസ് പറയുന്നു.

മഹുദിഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവതിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 20കാരിയുടെ അച്ഛന്‍ നൗഷാദ് പിടിയിലായത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുവതിയെ കാണാനില്ലായിരുന്നു. തെരച്ചിലിനിടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 

പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവതി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ഗ്രാമത്തിലെ യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് നൗഷാദിന്റെ പങ്ക് വ്യക്തമായതെന്ന് പൊലീസ് പറയുന്നു.

യുവാവുമായുള്ള ബന്ധത്തില്‍ നൗഷാദ് അസ്വസ്ഥനായിരുന്നു. ഇതിന് പിന്നാലെ മകളെ കൊല്ലാന്‍ നൗഷാദ് തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി പുഴയില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവത്തിന് തൊട്ടുമുന്‍പ് മറ്റു കുടുംബാംഗങ്ങളെ ആരാധനാലയത്തിലേക്ക് നൗഷാദ് പറഞ്ഞ് അയച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. കുടുംബാംഗങ്ങളെ വീട്ടില്‍ നിന്ന് മാറ്റിയ ശേഷമാണ് നൗഷാദ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മകളെ കണ്ടെത്തുന്നതിനുള്ള തെരച്ചിലില്‍ നൗഷാദും പങ്കാളിയായി. എന്നാല്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്. നൗഷാദ് കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com