അമൃത്പാല്‍ സിങിന്റെ സഹായി പപല്‍പ്രീത് പിടിയില്‍

പഞ്ചാബ് - ഡല്‍ഹി പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെപിടികൂടാനായത്. 
പപല്‍പ്രീത് സിങ് / ട്വിറ്റര്‍
പപല്‍പ്രീത് സിങ് / ട്വിറ്റര്‍

ചണ്ഡിഗഡ്: ഖാലിസ്ഥാന്‍ വാദിയും പിടികിട്ടാപ്പുളളിയുമായ അമൃത്പാല്‍ സിങിന്റെ അടുത്ത വിശ്വസ്തന്‍ പപല്‍പ്രീത് സിങ് അറസ്റ്റില്‍. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.  

കഴിഞ്ഞ മാസം ജലന്ധറില്‍ വച്ച് പൊലീസിന്റെ പിടിയില്‍ നിന്ന് അമൃത്പാല്‍ സിങും പപല്‍പ്രീതൂം നാടകീയമായാണ് രക്ഷപ്പെട്ടത്. പഞ്ചാബ് - ഡല്‍ഹി പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ
പിടികൂടാനായത്. 

മാര്‍ച്ച് പതിനെട്ടു മതുല്‍ അമൃത്പാല്‍ സിങും പപല്‍പ്രീതും ഒളിവിലാണ്. അതിന് ശേഷം ഇരുവരും ഒരുമിച്ച് പോകുന്ന പല സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യം പഞ്ചാബ്, ഡല്‍ഹി, ഹരിയാന പൊലീസ് സ്ഥിരികരിച്ചിരുന്നു.

നേരത്തെ അമൃത്പാല്‍ നേപ്പാളിലേക്ക് കടന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇത് ശരിവക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. തുടര്‍ന്ന് നേപ്പാളിനോട് അമൃത്പാലിനെതിരെ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്ത്യ ആവശ്യപ്പെടുകയും അതുപ്രകാരം നേപ്പാള്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇരുവരും നിരന്തരം സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പപല്‍പ്രീത് പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com