കുരുക്ഷേത്ര: നായയെ വെടിവച്ചുകൊന്നതിന് 67കാരനായ അച്ഛനും മകനുമെതിരെ കേസ്. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. വിഷ്ണു കോളനി സ്വദേശികളായ സതീഷ് കപൂര്‍, മകന്‍ ശിവം കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കുരുക്ഷേത്രയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരു ജീവനക്കാരനാണ് അച്ഛനും മകനുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. നഴ്‌സിങ് ഹോമിന് സമീപത്തുവച്ച് ഇരുവരും നായയെ വെടിവച്ചു കൊന്നുവെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
നഴ്സിംഗ് ഹോമിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതിനിടെ കപൂറിനെ നായ കടിച്ചു. രോഷാകുലനായി വീട്ടിലേക്ക് പോയ ഇയാള്‍ തോക്കും എടുത്ത് മകനുമായി നഴ്‌സിങ് ഹോമിലെത്തി നായയെ വെടിവച്ചു കൊല്ലുകയും സ്ഥലം വിടുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന പരാതിക്കാരന്‍ സംഭവത്തിന്റെ ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ കാര്‍ത്തി ചിദംബരത്തിന്റെ കര്‍ണാടകയിലെ 11 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ