പ്രതിഷേധം, വെടിവെപ്പ്; ഒടുവില്‍ രാഹുല്‍ ചുരാചന്ദ്പൂരില്‍, ക്യാമ്പുകളില്‍ സന്ദര്‍ശനം

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെ കലാപ ബാധിത മേഖലയായ ചുരാചന്ദ്പൂരില്‍ എത്തി
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on
1 min read

ഇംഫാല്‍: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെ കലാപ ബാധിത മേഖലയായ ചുരാചന്ദ്പൂരില്‍ എത്തി. ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലെത്തിയ രാഹുല്‍, ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഇവിടേക്ക് റോഡ് മാര്‍ഗം വരാനുള്ള രാഹുലിന്റെ ശ്രമത്തെ ബിഷ്ണുപ്പൂരില്‍ വെച്ച് മണിപ്പൂര്‍ പൊലീസ് തടഞ്ഞിരുന്നു. 

രണ്ടുമണിക്കൂറോളം ബിഷ്ണുപ്പൂരില്‍ കാത്തുനിന്ന രാഹുല്‍ ഇംഫാലിലേക്ക് മടങ്ങി. ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക് പോവുകയായിരുന്നു. 

രാഹുലിനെ തടഞ്ഞ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും രംഗത്തെത്തിയതോടെ ബിഷ്ണുപ്പൂരില്‍ സംഘര്‍ഷ സാഹചര്യമുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് രാഹുലിന് യാത്രാനുമതി നിഷേധിച്ചത്. 

ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെ ബിഷ്ണുപൂരില്‍ ബാരിക്കേഡ് സ്ഥാപിച്ചാണ് രാഹുലിന്റെ വാഹന വ്യൂഹം തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും പൊലീസ് രാഹുലിനോട് പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി ഇടപെട്ടാണ് രാഹുലിനെ തടഞ്ഞത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com