ഇഡി കേസ്: സത്യേന്ദ്രര്‍ ജയിന് ഇടക്കാല ജാമ്യം

ജാമ്യ കാലയളവില്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി വിട്ടു പോവുന്നതിനും വിലക്കുണ്ട്. 
ജയിലില്‍ കുഴഞ്ഞുവീണ സത്യേന്ദര്‍ ജയിന്‍ ആശുപത്രിയില്‍/പിടിഐ
ജയിലില്‍ കുഴഞ്ഞുവീണ സത്യേന്ദര്‍ ജയിന്‍ ആശുപത്രിയില്‍/പിടിഐ

ന്യൂഡല്‍ഹി: പണംതട്ടിപ്പു കേസില്‍ അറസ്റ്റിലായ മുന്‍ ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദര്‍ ജയിനിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂലൈ 11 വരെയാണ് ജാമ്യം. 

സത്യേന്ദര്‍ ജയിനിന് ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ തേടാമെന്ന് ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, പിഎസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. ജൂലൈ പത്തിന് ജയിന്‍ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കണം.

ജാമ്യ കാലയളവില്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി വിട്ടു പോവുന്നതിനും വിലക്കുണ്ട്. 

ജയിന് നട്ടെല്ലിനു പ്രശ്‌നമുള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി വാദിച്ചു. ജയില്‍വാസത്തിനിടെ ജയിനിന്റെ ഭാരത്തില്‍ 35 കിലോയുടെ കുറവുണ്ടായെന്നും സിങ്വി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com