'സമാധാനം പുനഃസ്ഥാപിക്കണം, 30 തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു'- മണിപ്പൂർ മുഖ്യമന്ത്രി

സൈന്യത്തിന്റേയും സുരക്ഷാ സേനയുടേയും സഹായത്തോടെയാണ് നടപടികളുണ്ടായതെന്നും 30 തീവ്രവാദികളെ വധിച്ചതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി
മുഖ്യമന്ത്രി ബിരേൻ സിങ്/ എഎൻഐ
മുഖ്യമന്ത്രി ബിരേൻ സിങ്/ എഎൻഐ

ഇംഫാൽ: സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന മണിപ്പൂരിൽ 30 തീവ്രവാദികളെ വധിച്ചതായി മുഖ്യമന്ത്രി ബിരേൻ സിങ് അവകാശപ്പെട്ടു. മണിപ്പൂർ പൊലീസ് എട്ട് മണിക്കൂറോളം പലയിടങ്ങളിലായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും പേരെ ഏറ്റുമുട്ടലിൽ വധിച്ചത്. മെയ്തി വിഭാ​ഗക്കാർക്ക് പട്ടിക വർ​ഗ പദവി നൽകുന്നതിൽ പ്രതിഷേധിച്ചാണ് മണിപ്പൂരിൽ സംഘർഷം ഉടലെടുത്തത്. മെയ്തി- കുക്കി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷം പിന്നീട് കലാപമായി മാറിയിരുന്നു. 

അക്രമ സംഭവങ്ങൾ ഇല്ലാതാക്കാനും സാധരണക്കാർക്കു നേരെയുള്ള അക്രമങ്ങൾ തടയാനും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് നടപടിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. തീവ്രവാദികൾ എം 16, എകെ 47 തോക്കുകൾ, സ്നിപ്പർ ​ഗണ്ണുകൾ എന്നിവ ഉപയോ​ഗിച്ച് സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയാണെന്നും ബിരേൻ സിങ് വ്യക്തമാക്കി. വിവിധ ​ഗ്രാമങ്ങളിൽ വീടുകൾ തീവയ്ക്കുന്നു. 

സൈന്യത്തിന്റേയും സുരക്ഷാ സേനയുടേയും സഹായത്തോടെയാണ് നടപടികളുണ്ടായതെന്നും 30 തീവ്രവാദികളെ വധിച്ചതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. മണിപ്പൂരിനെ ഭിന്നിപ്പിക്കാൻ ശഅരമിക്കുന്ന ആയുധധാരികളും കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനവും തമ്മിലാണ് ഏറ്റുമുട്ടലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com