മരിച്ചെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു, സംസ്‌കാര ചടങ്ങിന് നിമിഷങ്ങള്‍ക്ക് മുമ്പ് നവജാത ശിശുവിന് ജീവന്റെ തുടിപ്പ്

ആറാം മാസത്തിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ദിസ്പൂര്‍: ഡോക്ടര്‍മാര്‍ മരണം ഉറപ്പിച്ച നവജാത ശിശുവിന് സംസ്‌കാര ചടങ്ങിന് നിമിഷങ്ങള്‍ക്ക് മുമ്പ് ജീവന്‍ ഉള്ളതായി കണ്ടെത്തി. അസമിലെ സില്‍ചാറിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. 

ആറാം മാസത്തിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ സമയത്ത് അമ്മയുടേയോ കുഞ്ഞിന്റേയോ ജീവന്‍ മാത്രമേ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി നവജാതശിശുവിന്റെ പിതാവ് രത്തന്‍ ദാസ് പറയുന്നു. എങ്കിലും ഭാര്യ പ്രസവിച്ചു. കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ പറയുകയും ചെയ്തുവെന്നും രത്തന്‍ ദാസ് പറഞ്ഞു. 

തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി ശ്മശാനത്തിലെത്തി കവറില്‍ പൊതിഞ്ഞ മൃതദേഹം തുറന്നപ്പോള്‍ കുട്ടി കരയുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ തിരികെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് ചികിത്സയിലാണ്. 

സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രദേശവാസികള്‍ തടിച്ചു കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞ് എട്ട് മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നുവെന്നും അതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com