മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; സ്വിസ് യുവതിയെ കൊന്ന് പ്ലാസ്റ്റിക് ബാഗിലാക്കി റോഡില്‍ ഉപേക്ഷിച്ചു, പ്രതി സിസിടിവിയില്‍ കുടുങ്ങി 

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വിസ് യുവതിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍
സ്വിസ് യുവതിയുടെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ, എഎൻഐ
സ്വിസ് യുവതിയുടെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ, എഎൻഐ

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വിസ് യുവതിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. സ്വിസ് യുവതി ലെന ബെര്‍ഗറാണ് മരിച്ചത്.കേസില്‍ ഗുര്‍പ്രീത് സിങ്ങിനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 

തിലക് നഗറില്‍ വെള്ളിയാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സര്‍ക്കാര്‍ സ്‌കൂളിന് സമീപം കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം. കയ്യും കാലും ചങ്ങലയില്‍ ബന്ധിച്ച നിലയിലായിരുന്നു. ഗുര്‍പ്രീതും ലെനയും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ലെനയെ കാണുന്നതിന് വേണ്ടി ഗുര്‍പ്രീത് ഇടയ്ക്കിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോകുമായിരുന്നു. മറ്റൊരാളുമായി ലെനയ്ക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

ലെനയെ കൊല്ലാന്‍ പദ്ധതിയിട്ട ഗുര്‍പ്രീത്, യുവതിയോട് ഇന്ത്യയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 11നാണ് ലെന വീണ്ടും ഇന്ത്യയില്‍ എത്തിയത്. അഞ്ചുദിവസത്തിന് ശേഷം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ഗുര്‍പ്രീത്, അവിടെ വച്ച് കയ്യും കാലും കെട്ടിയിട്ട ശേഷം കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തില്‍ മൃതദേഹം കാറിലായിരുന്നു സൂക്ഷിച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേയ്ക്ക് വമിക്കാന്‍ തുടങ്ങിയതോടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് ഗുര്‍പ്രീതിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു. 

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാര്‍ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഗുര്‍പ്രീത് പിടിയിലാകുന്നത്. ഗുര്‍പ്രീതിന്റെ കൈയില്‍ നിന്ന് 2.25 കോടി രൂപ പിടിച്ചെടുത്തതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com