87 ജാതികളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തണം, ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യത്തില്‍ എന്‍സിബിസി വാദം കേള്‍ക്കും

സംസ്ഥാനത്ത് ഒബിസി സംവരണം 17 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി ഉയര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നാളിതുവരെ കമ്മീഷന്റെ ശുപാര്‍ശയില്‍ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് എന്‍സിബിസി
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഹന്‍സ്‌രാജ് അഹിര്‍/ ഫോട്ടോ: എക്‌സ്‌
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഹന്‍സ്‌രാജ് അഹിര്‍/ ഫോട്ടോ: എക്‌സ്‌
Updated on
1 min read

ന്യൂഡല്‍ഹി: 87 ജാതി വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ നവംബര്‍ മൂന്നിന് വാദം കേള്‍ക്കും. 

സംസ്ഥാനത്ത് ഒബിസി സംവരണം 17 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി ഉയര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നാളിതുവരെ കമ്മീഷന്റെ ശുപാര്‍ശയില്‍ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് എന്‍സിബിസി വ്യക്തമാക്കി. 

വിവിധ തലങ്ങളില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടി എന്‍സിബിസി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. 

87 ഒബിസി ജാതികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ജാതി തിരിച്ചുള്ള വിവരങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 87 ഒബിസി ജാതികളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത സ്‌കോളര്‍ഷിപ്പുകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ സര്‍ക്കാരില്‍ നിന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും നടപ്പു വര്‍ഷവും സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമായിട്ടുള്ളവരുടെ വിവരങ്ങളാണ് ചോദിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com