17കാരനെ ട്യൂഷന്‍ ടീച്ചറും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി, മൃതദേഹം സ്റ്റോര്‍ റൂമില്‍; രക്ഷപ്പെടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം

ഉത്തര്‍പ്രദേശില്‍ ട്യൂഷന്‍ ടീച്ചറും കാമുകനും ചേര്‍ന്ന് 17കാരനെ കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്യൂഷന്‍ ടീച്ചറും കാമുകനും ചേര്‍ന്ന് 17കാരനെ കൊലപ്പെടുത്തി. പ്രമുഖ ബിസിനസുകാരന്റെ മകനായ 17കാരന്റെ മൃതദേഹം ടീച്ചറിന്റെ സ്റ്റോര്‍റൂമില്‍ നിന്ന് കണ്ടെത്തി. സംഭവം തട്ടിക്കൊണ്ടുപോകല്‍ കേസ് ആക്കിമാറ്റാന്‍ പ്രതികള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. 17കാരന്റെ വീട്ടില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊണ്ടുള്ള കത്ത് ഉപേക്ഷിച്ചത് ഇതിന്റെ ഭാഗമായാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

കാന്‍പൂരിലാണ് സംഭവം. കൊലപാതക കേസില്‍ പ്രഭാത് ശുക്ല, ട്യൂഷന്‍ ടീച്ചര്‍ രചിത, കൂട്ടുകാരന്‍ ആര്യന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രചിതയുടെ കാമുകനാണ് പ്രഭാത് ശുക്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. 17കാരനെ പ്രഭാത് സ്റ്റോര്‍ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 20 മിനിറ്റിന് ശേഷം പ്രഭാത് മാത്രമാണ് റൂമില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നത്. തുടര്‍ന്ന് പ്രതി വസ്ത്രം മാറി 17കാരന്റെ സ്‌കൂട്ടര്‍ എടുത്ത് പോകുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും പൊലീസ് പറയുന്നു.

തട്ടിക്കൊണ്ടുപോകല്‍ കേസ് ആണെന്ന് വരുത്തിതീര്‍ക്കാന്‍ 30ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് പ്രതികള്‍ 17കാരന്റെ വീട്ടില്‍ കുറിപ്പ് കൊണ്ടുചെന്നിട്ടത്.കത്ത് ഇടുന്നതിന് മുന്‍പ് തന്നെ 17കാരനെ പ്രതികള്‍ കൊലപ്പെടുത്തിയതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com