'ആപ്പിള്‍ മുന്നറിയിപ്പ് 150 രാജ്യങ്ങളില്‍'; ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും സന്ദേശങ്ങള്‍ ലഭിച്ച എംപിമാരോടും ആപ്പിളിനോടും സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
മന്ത്രി അശ്വിനി വൈഷ്ണവ് /ഫയല്‍ ചിത്രം
മന്ത്രി അശ്വിനി വൈഷ്ണവ് /ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി:  പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായുള്ള ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഫോണ്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഏജന്‍സി ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായുള്ള ആപ്പിളിന്റെ പേരിലുള്ള ഹാക്കിങ് സന്ദേശം പുറത്തുവിട്ട ശിവ സേന എം പി പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങിയവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥിരം വിമര്‍ശകരാണെന്ന് അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു.

വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും സന്ദേശങ്ങള്‍ ലഭിച്ച എംപിമാരോടും ആപ്പിളിനോടും സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 'ഞങ്ങള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അത് ലഭിച്ച എല്ലാവരോടും സഹകരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു'- മന്ത്രി പറഞ്ഞു. ഭീഷണി ഇന്റലിജന്‍സ് സിഗ്നലുകളെ അടിസ്ഥാനമാക്കി 150 രാജ്യങ്ങളില്‍ അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന ആപ്പിളിന്റെ പ്രസ്താവനയും അദ്ദേഹം പരാമര്‍ശിച്ചു.

'ഈ നിര്‍ബന്ധിത വിമര്‍ശകര്‍ വിധ്വംസക രാഷ്ട്രീയമാണ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പുരോഗതിയില്‍ നിന്ന് ആളുകളെ വ്യതിചലിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.അവര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പും ഇത് പരീക്ഷിച്ചു,'- പെഗാസസുമായി ബന്ധപ്പെട്ട വിവാദങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ശരിയായ അന്വേഷണം നടത്തി. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. ഒന്നും ഉണ്ടായില്ല.'- മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com