538 കോടിയുടെ ബാങ്ക് തട്ടിപ്പ്; ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ

വായ്പയിൽ തിരിമറി നടത്തി കാനറ ബാങ്കിനു 538 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നു കാണിച്ചു നരേഷ് ഗോയലിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് ചെയ്ത്. മുംബൈ ഓഫീസിൽ വച്ച് എട്ട് മണിക്കൂറോളം നേരം നരേഷ് ഗോയലിനെ ഇഡി ചോദ്യം ചെയ്തു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പ്രത്യേക കോടതിയിൽ നരേഷ് ഗോയലിനെ ഹാജരാക്കും. 

വായ്പയിൽ തിരിമറി നടത്തി കാനറ ബാങ്കിനു 538 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നു കാണിച്ചു നരേഷ് ഗോയലിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തത്. 

നേരത്തെ അദ്ദേഹത്തിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ ഏഴിടങ്ങളിലാണ് റെയ്ഡ് നടന്നത്. നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, കമ്പനിയുടെ മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു. പിന്നാലെയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അനിത ഗോയൽ, കമ്പനിയിലെ മുൻ എക്സിക്യൂട്ടിവുകളടക്കം കേസിൽ പ്രതികളാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com