മൂന്ന് ലക്ഷം കോടി ആസ്തി; രാജ്യത്തെ അതിസമ്പന്ന; സാവിത്രി ജിന്‍ഡാലിന് സ്വതന്ത്രയായി വിജയം

ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്രയായി മത്സരിച്ചത്.
Haryana Assembly Elections 2024
Updated on
1 min read

ഗുഡ്ഗാവ്: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നയും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ സാവിത്രി ജിന്‍ഡാലിന് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം. ഹിസാര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും മന്ത്രിയുമായ കമല്‍ ഗുപ്തയെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാം നിവാസിനെയും പരാജയപ്പെടുത്തിയാണ് സാവിത്രി ജിന്‍ഡാല്‍ 18,941 വോട്ടിന് വിജയം നേടിയത്. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്രയായി മത്സരിച്ചത്.

2005ലും 2009ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹിസാര്‍ മണ്ഡലത്തില്‍ നിന്നും സാവിത്രി നിയമസഭയിലെത്തിയിരുന്നു. പിന്നീട് ബിജെപിയിലെത്തിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടി വിട്ട് സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. 'ഹരിയാന നിയമസഭയില്‍ ഹിസാറിലെ ജനങ്ങളുടെ ശബ്ദം' എന്ന ടാഗ് ലൈനിലൂടെയാണ് സാവിത്രി ജിന്‍ഡാല്‍ ഇത്തവണ മത്സരരംഗത്തെത്തിയത്.

2005ല്‍ ഭര്‍ത്താവ് ഒപി ജിന്‍ഡാലിന്റെ മരണത്തെ തുടര്‍ന്നാണ് സാവിത്രി ജിന്‍ഡാല്‍ ബിസിനസ്, രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെച്ചത്. സ്റ്റീല്‍ നിര്‍മാണം, ഖനനം, ഊര്‍ജോല്‍പാദനം തുടങ്ങി സുപ്രധാന മേഖലകളില്‍ പ്രമുഖ സ്ഥാനത്തുള്ള കമ്പനിയാണ് ഓം പ്രകാശ് ജിന്‍ഡാല്‍ സ്ഥാപിച്ച ജിന്‍ഡാല്‍. പദ്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും സാവിത്രിയ്ക്ക് ലഭിച്ചു.

2005ലും 2009ലും നിയമസഭയില്‍ എത്തിയ സാവിത്രി ജിന്‍ഡാല്‍ 2013ല്‍ മന്ത്രിയായി തുടരുന്നതിനിടെ കോണ്‍ഗ്രസുമായി അകന്നു. 36.3 ബില്യണ്‍ ഡോളര്‍ (ഏകദേശം മൂന്ന് ലക്ഷം കോടി രൂപ)യാണ് സാവിത്രിയുടെ ആസ്തി.

സെപ്റ്റംബര്‍ 28-ന് പ്രസിദ്ധീകരിച്ച ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡെക്‌സ് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സാവിത്രിയുടെ സ്ഥാനം. രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ ആദ്യപത്തിലുള്‍പ്പെട്ട ഏക വനിത കൂടിയാണിവര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com