ഇതില്‍ കൂടുതല്‍ എന്ത് തെളിവുകള്‍ വേണം? ടെക്കിയുടെ മരണത്തില്‍ ഭാര്യക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കാനാവില്ല: കര്‍ണാടക ഹൈക്കോടതി

പരാതിയിലും എഫ്‌ഐആറിലും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താന്‍ ആവശ്യമായ എല്ലാവിവരങ്ങളും വിശദമായി നല്‍കിയിട്ടുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
atul subhash suicide
അറസ്റ്റിലായ നികിത, അമ്മ, സഹോദരൻ എന്നിവർ എഎൻഐ
Updated on
1 min read

ബംഗളൂരു: ഐ ടി ജീവനക്കാരനായ അതുല്‍ സുഭാഷ് ജീവനൊടുക്കിയതില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഭാര്യയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതുല്‍ സുഭാഷിന്റെ ഭാര്യ നിഖിത സിംഘാനിയ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രഥമദൃഷ്ട്യാ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താനുള്ള എല്ലാകാര്യങ്ങളും എഫ്‌ഐആറിലുണ്ടെന്ന് വ്യക്തമാക്കിയാണ് കര്‍ണാടക ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ചത്.

പരാതിയിലും എഫ്‌ഐആറിലും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താന്‍ ആവശ്യമായ എല്ലാവിവരങ്ങളും വിശദമായി നല്‍കിയിട്ടുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടതെന്നും കോടതി ചോദിച്ചു. ഇത് റദ്ദാക്കാനുള്ള കേസല്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും തെളിവുകളും സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് മറ്റൊരുദിവസത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.

ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും മാനസികപീഡനം കാരണമാണ് ബംഗളൂരുവില്‍ ഐടി ജീവനക്കാരനായ അതുല്‍ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യയും കുടുംബവും തനിക്കെതിരേ നിരവധി കള്ളക്കേസുകള്‍ നല്‍കിയെന്നും വന്‍തുക ജീവനാംശമായി ആവശ്യപ്പെട്ടെന്നുമായിരുന്നു അതുല്‍ സുഭാഷിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com