

ചെന്നൈ: വ്യത്യസ്തങ്ങളായ ശബ്ദങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാകുമ്പോഴാണ് ചരിത്രം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് എഴുത്തുകാരന്‍ വിക്രം സമ്പത്ത്. തിങ്ക് എഡ്യൂ കോണ്‍ക്ലേവ് പതിമൂന്നാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനായക് ദാമോദര്‍ സവര്‍ക്കറെ പോലുള്ള വ്യക്തികളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനും ചര്‍ച്ച ചെയ്യാനും കാലം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്നത് ടിപ്പുവിന്‍റെ അതിക്രമങ്ങള്‍ക്കിരയായ വിഭാഗങ്ങളുടെ വികാരങ്ങളെ അപമാനിക്കലാണെന്ന് സമ്പത്ത് പറഞ്ഞു. ചരിത്ര പുരുഷന്‍മാരെ നായകന്‍മാരായോ വില്ലന്‍മാരായോ തരംതിരിക്കാന്‍ കഴിയില്ലെങ്കിലും തെളിവുകള്‍ സൂചിപ്പിക്കുന്നത് ടിപ്പു സുല്‍ത്താനെപ്പോലുള്ള ഒരാള്‍ നെഗറ്റീവ് ക്യാരക്ടര്‍ ആയിരുന്നുവെന്നാണ്. ഇത്തരത്തില്‍ മുന്‍ കാലങ്ങളില്‍ അക്രമം വ്യാപകമായിരുന്നു. പലതും വംശഹത്യയുടെ തലത്തിലേയ്ക്ക് എത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാര്‍ സമുദായത്തിലെ നൂറുകണക്കിന് അംഗങ്ങളെ കൂട്ടക്കൊല ചെയ്തയാളാണ് ടിപ്പു സുല്‍ത്താന്‍. ടിപ്പു ജയന്തി അനുസ്മരണത്തോടുള്ള മംഗലാപുരത്തെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ എതിര്‍പ്പിനെയും സമ്പത്ത് പരാമര്‍ശിച്ചു.
കുറഞ്ഞത് സവര്‍ക്കറെ പോലുള്ള വ്യക്തികളെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സാഹചര്യമുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം സവര്‍ക്കറുടെ കവിതകളിലൊന്ന് ട്യൂണ്‍ ചെയ്തതിന് ലതാമങ്കേഷ്‌കറിന്റെ സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്‌കറെ ഓള്‍ ഇന്ത്യാ റേഡിയോയില്‍ നിന്ന് പുറത്താക്കിയ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രം രാഷ്ട്രീയവല്‍ക്കരിച്ചപ്പോള്‍ സവര്‍ക്കറിനെ പരാജയത്തിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നളന്ദയുടെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ അത് നശിപ്പിച്ച മനുഷ്യന്റെ പേരില്‍ ഭക്തിയാര്‍പൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു എന്നത് പരിഹാസമാണ്. ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ഹിസ്‌റ്റോറിക്കല്‍ ആന്റ് കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ സംരംഭങ്ങളെക്കുറിച്ചും സമ്പത്ത് സംസാരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates