

ഓപ്പറേഷൻ സിന്ദുറുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ നേതൃത്വത്തിൽ വിദേശ പര്യടനം നടത്തുന്ന സംഘം കഴിഞ്ഞ ദിവസം അമേരിക്കയിൽ ഒരു സംവാദ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെയിലാണ് വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ പ്രതിനിധിയായ മകൻ ഇഷാൻ തരൂർ (Ishaan Tharoor) ചോദ്യം ചോദിക്കാൻ എഴുന്നേറ്റത്. ഇത് അനുവദിക്കരുതെന്നും ഇയാൾ തന്റെ മകൻ ആണെന്നും ശശി തരൂർ പറഞ്ഞതോടെ സദസ്സിൽ ചിരി പടർന്നു. എന്നാൽ അച്ഛന്റെ അടുത്ത യാത്രക്ക് മുൻപ് ഒരു "ഹായ് " പറയാനാണ് വന്നതെന്ന് ഇഷാൻ തരൂർ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
അതിനു ശേഷമാണ് തരൂരിനെ ഞെട്ടിച്ച മകന്റെ ചോദ്യം. പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ വിദേശ സർക്കാരുകൾ ആവശ്യപ്പെട്ടിരുന്നോ എന്നായിരുന്നു ചോദ്യം. അപ്രതീക്ഷിതമായ വന്ന ചോദ്യത്തിൽ തരൂർ ഒന്ന് പകച്ചു പോയനെകിലും കൃത്യമായ ഉത്തരം പറഞ്ഞു. ഒരു രാജ്യവും തെളിവുകൾ ആവശ്യപെട്ടില്ലെന്നും മാധ്യമങ്ങൾ മാത്രമാണ് തെളിവുകൾ ആവശ്യപ്പെട്ടതെന്നും തരൂർ മറുപടി നൽകി. "കൃത്യമായ തെളിവുകൾ ഇല്ലാതെ ഇന്ത്യ സൈനീക നടപടികൾ സ്വീകരിക്കില്ല.
ഒസാമ ബിൻ ലാദനെ സംരക്ഷിച്ചത് പാകിസ്ഥാൻ ആയിരുന്നു എന്ന് നമ്മൾ കണ്ടതാണ്, മുംബൈ ഭീകരാക്രമണവുമായി പങ്കില്ലെന്ന് പാകിസ്ഥാൻ ആദ്യം പറഞ്ഞിരുന്നു. പിന്നീട് പിടിയിലായ തീവ്രവാദിയിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്ന് പാകിസ്ഥാന്റെ പങ്ക് വ്യക്തമായതാണ്. പഹൽഗാം ആക്രമണത്തിനു പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് റെസിസ്റ്റൻസ് ഫ്രണ്ട് രംഗത്ത് എത്തിയിരുന്നു. അവർക്ക് പിന്നിൽ ആരാണെന്ന് നമുക്ക് അറിയാമല്ലോ എന്നും തരൂർ ചൂണ്ടി കാണിച്ചു. കഴിഞ്ഞ വർഷം 24 തവണ ആണ് ഭീകരാക്രമണങ്ങൾ ഇന്ത്യയിൽ നടന്നത് . അതിനൊക്കെ കൃത്യമായ മറുപടി സർക്കാർ നൽകിയിട്ടുമുണ്ട്. പഹൽഗാമിൽ ഉണ്ടായ ആക്രമണം അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. അത് കൊണ്ടാണ് ശക്തമായി തിരിച്ചടിച്ചതെന്നും തരൂർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
