അഹമ്മദാബാദ് വിമാന ദുരന്തം; 275 പേർ മരിച്ചു, 241 യാത്രക്കാർ, 34 പ്രദേശവാസികൾ; ഔദ്യോഗിക കണക്ക്

260 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടേയും ആറ് മൃതദേഹങ്ങൾ മുഖ പരിശോധനയിലൂടേയും തിരിച്ചറിഞ്ഞു
Air India Flight crash
അഹമ്മദാബാദ് വിമാന അപകടം Air India Flight crashPTI
Updated on
1 min read

അഹമ്മദാബാദ്: എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചു. വിമാനം ജനവാസ മേഖലയിലാണ് തകർന്നു വീണത്. ദുരന്തത്തിൽ 34 പ്രദേശവാസികളും മരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ പറയുന്നു.

ജൂൺ 12നാണ് അപകടമുണ്ടായത്. മരണ സംഖ്യയെക്കുറിച്ചു ഔദ്യോഗിക പ്രഖ്യാപനം ആദ്യമായാണ് വരുന്നത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷമേ ഔദ്യോഗിക കണക്കുകൾ പുറത്തുവിടു എന്നു കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Air India Flight crash
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല; രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു. 260 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടേയും ആറ് മൃതദേഹങ്ങൾ മുഖ പരിശോധനയിലൂടേയും തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മരിച്ചവരിൽ 120 പുരുഷൻമാരും 124 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. 256 മൃതദേഹങ്ങൾ ഇതുവരെ കുടുംബങ്ങൾക്കു കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Air India Flight crash
കത്തുന്ന വെയില്‍ കണക്കിലെടുക്കാതെ രണ്ടു വര്‍ഷം കുഴിച്ചു; സ്ത്രീക്ക് ലഭിച്ചത് 2.69 കാരറ്റ് വജ്രം, ഭാഗ്യം വന്ന വഴി

Air India Flight crash: The Air India Boeing Dreamliner crash in Ahmedabad has cost 275 lives, of them 241 were onboard the plane and 34 on the ground, the Gujarat Health Department said today, giving for the first time an official figure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com