ട്രംപ് ഫണ്ടു മരവിപ്പിച്ചു, ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ ക്ലിനിക് അടച്ചുപൂട്ടി

ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിലെ ഏകദേശം 5,000 പേര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന സേവനമാണ് ഇതോടെ തടസപ്പെട്ടത്.
Donald Trump
ഡോണള്‍ഡ് ട്രംപ്ഫയല്‍ ചിത്രം
Updated on
1 min read

ഹൈദരാബാദ്: യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ (യുഎസ്എഐഡി) ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനായുള്ള ആദ്യത്തെ മൂന്ന് മിത്ര് ക്ലിനിക്കുകള്‍ കഴിഞ്ഞ മാസം അടച്ചുപൂട്ടി. സാമ്പത്തിക അവലോകനം പൂര്‍ത്തിയാകും വരെ എല്ലാ വിദേശ സഹായങ്ങളും 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജനുവരിയില്‍ ഉത്തരവിട്ടതാണ് ക്ലിനിക്കുകള്‍ അടച്ചുപൂട്ടാന്‍ കാരണം. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിലെ ഏകദേശം 5,000 പേര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന സേവനമാണ് ഇതോടെ തടസപ്പെട്ടത്.

യുഎസ് നികുതിദായകരുടെ പണം ഉപയോഗിച്ച് ധനസഹായം നല്‍കുന്ന എല്ലാ പദ്ധതികളും ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് ഉറപ്പാക്കുന്നതിനാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു നല്‍കിക്കൊണ്ടിരുന്ന ഫണ്ടിങ് ട്രംപ് ക്യാബിനറ്റിലെ കാര്യക്ഷമതാ വകുപ്പ് മേധാവിയായ ഇലോണ്‍ മസ്‌ക് റദ്ദാക്കിയിരുന്നു. 21 മില്ല്യണ്‍ യുഎസ് ഡോളറാണ് യുഎസ്എഐഡി ഇന്ത്യക്ക് വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി നല്‍കിയിരുന്നത്. ട്രംപ് ആ ഫണ്ടിങ്ങിനെ നിശിതമായാണ് വിമര്‍ശിച്ചത്.

ട്രംപ്, ഇലോണ്‍ മസ്‌ക്, റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോബര്‍ട്ട് കെന്നഡി എന്നിവര്‍ കടുത്ത ട്രാന്‍സ്ജന്‍ഡര്‍ വിരുദ്ധരാണ്. അതുകൊണ്ട് തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനായുള്ള ക്ലിനിക്കുകള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം തുടരാന്‍ അവര്‍ അനുവദിക്കണമെന്നില്ല. അമേരിക്കന്‍ നികുതി പണം കൊണ്ട് ധനസഹായം നല്‍കിയിരുന്നത് ഇതിനായിരുന്നു എന്നാണ് ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് മസ്‌ക് എക്‌സില്‍ നല്‍കിയ മറുപടി. 2021ല്‍ ഹൈദരാബാദിലാണ് ട്രാന്‍സജന്‍ഡറുകള്‍ക്കായി ആദ്യ ക്ലിനിക്ക് ആരംഭിച്ചത്. കല്യാണ്‍, പൂനെ നഗരങ്ങളിലാണ് മറ്റ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com