രൂപ വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍; അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് ഒലിച്ചുപോയത് 2.2 ലക്ഷം കോടി രൂപ

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
Rupee Hits Record Low Hurt By Weak Local Equities
അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് ഒലിച്ചുപോയത് 2.2 ലക്ഷം കോടി രൂപപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ ദുര്‍ബലമാക്കുന്നത്.

വ്യാപാരത്തിനിടെ ഡോളറിനെതിരെ 84.4275 ആയി കുറഞ്ഞതോടെയാണ് രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ എത്തിയത്. 84.42 എന്ന റെക്കോര്‍ഡ് താഴ്ചയാണ് തിരുത്തിയത്. എന്നാല്‍ 10.30 ഓടേ 84.4175 എന്ന നിലയിലേക്ക് രൂപ തിരിച്ചുകയറി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടല്‍ കാരണമാകാം രൂപയുടെ നഷ്ടം കുറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതിനിടെ ബിഎസ്ഇ സെന്‍സെക്‌സ്, നിഫ്റ്റി 50 എന്നിവ 0.7 ശതമാനം വീതം ഇടിഞ്ഞു. അമേരിക്കയില്‍ ഗൗതം അദാനിക്കെതിരെ കൈക്കൂലിക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞതാണ് ഇന്ത്യന്‍ ഓഹരി വിപണിയെ സമ്മര്‍ദ്ദത്തിലാക്കിയത്. അദാനി ഗ്രൂപ്പ് കമ്പനികള്‍ 20 ശതമാനം വരെയാണ് ഇടിഞ്ഞത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ മൂല്യത്തില്‍ 2.2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. പ്രധാന കമ്പനികളായ അദാനി എന്റര്‍പ്രൈസസ് 20 ശതമാനവും അദാനി ഗ്രീന്‍ 18 ശതമാനവും ഇടിഞ്ഞതോടെയാണ് ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത മറ്റു സ്ഥാപനങ്ങളുടെ ഓഹരികളും താഴ്ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com