
ബംഗളൂരു: ഇന്ത്യന്‍ ഐടി ഭീമന്‍ കമ്പനിയായ ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരച്ചുവിടല്‍. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകള്‍ പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 240 ട്രെയ്‌നി പ്രൊഫഷണലുകളെയാണ് കമ്പനി പുറത്താക്കിയത്. ഫെബ്രുവരിയിലും ഇന്‍ഫോസിസ് മൂന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു.
ഇന്‍ഫോസിസില്‍ തുടരുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെന്നതിനാല്‍ ജോലിയില്‍ നിന്നും പുറത്താക്കുന്നു എന്നാണ് ഇമെയിലില്‍ കമ്പനി ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 18 (വെള്ളിയാഴ്ചയാണ്) ഇതുസംബന്ധിച്ച സന്ദേശം ജീവനക്കാര്‍ക്ക് ലഭിച്ചത്.
2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയ്‌നി ബാച്ചിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരൊണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇതില്‍ പലരും 2022 ല്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ 2024 വരെ കാത്തിരുന്നവരാണ്. കോവിഡ്, പ്രൊജക്ട് പ്രശ്‌നങ്ങള്‍, നിയമന നടപടികളിലെ കാലതാമസം എന്നിവയായിരുന്നു കാത്തിരിപ്പ് ദീര്‍ഘിപ്പിച്ചത്.
ജോലിയില്‍ നിന്നും നീക്കം ചെയ്യുന്നതായി അറിയിച്ച് ഇന്‍ഫോസിസ് ടെയ്‌നി ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴില്‍ മേഖലയില്‍ മെച്ചപ്പെടാന്‍ സൗജന്യ അപ്സ്‌കില്ലിങ്ങ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയാണ് ഇന്‍ഫോസിസ് മുന്നോട്ടുവയ്ക്കുന്നത്. ഫെബ്രുവരിയില്‍ പിരിച്ചുവിട്ടവര്‍ക്കും ഈ സൗകര്യങ്ങള്‍ ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡില്‍ ലഭ്യമായ അവസരങ്ങള്‍ക്കും നിങ്ങള്‍ക്ക് അപേക്ഷിക്കാമെന്നും കമ്പനി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ