10 വര്‍ഷമായി സ്ഥിരമായി കഴിക്കുന്നത് ജങ്ക് ഫുഡ് മാത്രം; പതിനേഴുകാരന്റെ കാഴ്ചയും കേള്‍വിയും നഷ്ടമായി, എല്ലുകള്‍ക്ക് ബലക്ഷയം

സ്ഥിരമായി ജങ്ക് ഫുഡ് മാത്രം കഴിച്ചിരുന്ന പതിനേഴുകാരന്റെ കാഴ്ചശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്
10 വര്‍ഷമായി സ്ഥിരമായി കഴിക്കുന്നത് ജങ്ക് ഫുഡ് മാത്രം; പതിനേഴുകാരന്റെ കാഴ്ചയും കേള്‍വിയും നഷ്ടമായി, എല്ലുകള്‍ക്ക് ബലക്ഷയം
Updated on
1 min read

ലണ്ടന്‍: സ്ഥിരമായി ജങ്ക് ഫുഡ് മാത്രം കഴിച്ചിരുന്ന പതിനേഴുകാരന്റെ കാഴ്ചശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ ദൈനംദിന ഭക്ഷണമായി ഈ പതിനേഴുകാരന്‍ കഴിച്ചിരുന്നത് ചിപ്പ്‌സും, വൈറ്റ് ബ്രഡും അടക്കമുളള ജങ്ക് ഫുഡുകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെ കുറവു മൂലമാണ് ഈ ശരീരാവസ്ഥ ഉണ്ടായതെന്ന് വിദഗ്ധര്‍ പറയുന്നു.

ബ്രിസ്‌റ്റോളിലാണു സംഭവം. യുകെയില്‍ ആദ്യമായാണ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണു സൂചന. പതിനേഴുകാരന്‍ ദിവസവും ചിപ്‌സും ക്രിസ്പും വൈറ്റ് ബ്രെഡും സംസ്‌കരിച്ച ഇറച്ചിയുമാണ് കഴിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകള്‍ ലഭിക്കാതെ ന്യൂട്രീഷണല്‍ ഒപ്റ്റിക് ന്യൂറോപ്പതി (എന്‍ഒഎന്‍) എന്ന അവസ്ഥ സംജാതമാകുകയായിരുന്നു. സാധാരണയായി വികസ്വര രാജ്യങ്ങളിലെ കുട്ടികളിലാണ് ഇതു കണ്ടുവരാറുള്ളത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് അപൂര്‍വ്വമാണ്.

പതിനാലാം വയസില്‍ കേള്‍വിശക്തി കുറഞ്ഞതോടെയാണ് ഇതു ശ്രദ്ധയില്‍ പെട്ടത്. പിന്നീട് കേള്‍വിയും കാഴ്ചശക്തിയും പൂര്‍ണമായി നഷ്ടപ്പെടുകയായിരുന്നു. ഇയാളുടെ എല്ലുകള്‍ക്കും ബലക്ഷയം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

െ്രെപമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കുട്ടി ചിപ്‌സ്, പ്രിങ്കിള്‍സ്, സോസേജ്, സംസ്‌കരിച്ച ഹാം, വൈറ്റ് ബ്രെഡ് എന്നിവ മാത്രമാണു കഴിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. വീട്ടില്‍നിന്നു കൊടുത്തുവിടുന്ന ഉച്ചഭക്ഷണം അതേപടി മടക്കിക്കൊണ്ടുവരുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ക്രമംതെറ്റിയ ആഹാരരീതി ശീലമാകുന്നത് മൂലം ഉണ്ടാവുന്ന അവോയിഡന്റ് റിസ്ട്രിക്ടീവ് ഫുഡ് ഇന്‍ടേക്ക് ഡിസോഡര്‍ (എഎഫ്ആര്‍ഐഡി) എന്ന ആഹാരവൈകല്യമാണ് ഇതിനു കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com