

പലപ്പോഴും "സാധാരണം" എന്ന് പറഞ്ഞു തള്ളിക്കളയുന്ന കഠിനമായ ആർത്തവ വേദന ചിലപ്പോൾ ഗുരുതരമായ ഒരു രോഗത്തിന്റെ ലക്ഷണമാകാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. എൻഡോമെട്രിയോസിസ് രോഗബാധിതരുടെ എണ്ണം രാജ്യത്ത് വർധിച്ചുവരുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗത്തിന് സമയബന്ധിതമായ വിലയിരുത്തലും ഇടപെടലും ആവശ്യമാണ്. ആർത്തവ വേദനയെ സാധാരണം എന്ന നിലയിൽ കാണുന്നത് ഒരുപക്ഷെ എൻഡോമെട്രിയോസിസ് പോലുള്ള ഗുരുതര രോഗത്തെ കണ്ടെത്തുന്നത് വൈകിപ്പിക്കും.
എന്താണ് എൻഡോമെട്രിയോസിസ്
എൻഡോമെട്രിയോസിസ് എന്നത് ഒരു വിട്ടുമാറാത്ത അവസ്ഥയാണ്, ഗർഭശായത്തിന്റെ ആവരണത്തിന് സമാനമായ ടിഷ്യ പുറത്ത് വളരുകയും ഇത് അണ്ഡാശയങ്ങൾ, ഫാലോപ്യൻ ട്യൂബുകൾ, പെൽവിക് ആവരണം എന്നിവയെ ബാധിക്കുന്നു. ഇതൊരു പശ പോലെ പെരുമാറുകയും ആന്തരിക അവയവങ്ങളെ പറ്റിപ്പിടിക്കാനും വേദന, വീക്കം, ചിലപ്പോൾ അവയവങ്ങൾക്ക് കേടുപാടുകൾ എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. ആർത്തവ സമയത്ത് രക്തസ്രാവം ഈ ലക്ഷണങ്ങള്‍ വർധിപ്പിക്കും.
20 മുതൽ 40 വയസുവരെയുള്ള സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് കണ്ടുവരുന്നത്. രോഗകാരണം അജ്ഞാതമാണെങ്കിലും ജനികതം ഒരു പങ്കു വഹിക്കുന്നുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കേരളം, ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണം കൂടുതലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചികിത്സച്ചില്ലെങ്കിൽ എൻഡോമെട്രിയോസിസ് വന്ധ്യത, അണ്ഡത്തിന്റെ ഗുണനിലവാരം കുറയൽ, കുറഞ്ഞ AMH അളവ്, ഫാലോപ്യൻ ട്യൂബുകൾ അടഞ്ഞുപോകൽ എന്നിവയ്ക്ക് കാരണമാകും. ഇതെല്ലാം സ്വാഭാവിക ഗർഭധാരണ സാധ്യതകളെ ബാധിക്കുന്നതാണ്. വേഗത്തിലുള്ള രോഗമുക്തിക്ക് റോബോട്ടിക് സർജറിയാണ് ഫലപ്രദം. ഇത് അപകട സാധ്യത കുറയ്ക്കാനും വേഗത്തിലുള്ള വീണ്ടെടുക്കല്‍ സാധ്യമാക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates