ശരീരഭാരം മാത്രമല്ല, ജങ്ക് ഫുഡ് ഉത്കണ്ഠയും വര്‍ധിപ്പിക്കും; പഠനം

ട്രിപ്റ്റോഫാൻ ഹൈഡ്രോക്സൈലേസ് മനുഷ്യരിലെ മാനസിക വൈകല്യങ്ങളുമായും ആത്മഹത്യയുമായി ബന്ധപ്പെട്ടതാണെന്ന് ഗവേഷകർ പഠനത്തിൽ പറയുന്നു
high fat diet boots anxiety
ജങ്ക് ഫുഡ് കഴിക്കുന്നത് ഉത്കണ്ഠ വര്‍ധിപ്പിക്കുമെന്ന് പഠനം
Updated on
1 min read

ർഗർ, പിസ പോലുള്ള ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരം മാത്രമല്ല, ഉത്കണ്ഠ വർധിക്കാനും കാരണമാകുമെന്ന് പഠനം. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നത് ഗട്ട് മൈക്രോബയോമിൽ മാറ്റങ്ങൾ വരുത്തുകയും ഇത് അനാരോഗ്യകരമായ ബാക്ടീരിയകളെ വാഗസ് നാഡിയിലൂടെ തലച്ചോറിലേക്ക് കയറ്റിവിടുകയും ചെയ്യുന്നു. ഇത് ഉത്കണ്ഠയെ പ്രോത്സാഹിപ്പിക്കുന്ന പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

എലികളിൽ നടത്തിയ പരീക്ഷണത്തിൽ സെറോടോണിൻ ഉൽപാദനവുമായി ബന്ധപ്പെട്ട ട്രിപ്റ്റോഫാൻ ഹൈഡ്രോക്സൈലേസ് ഉൾപ്പെടെ മൂന്ന് ജീനുകൾ സജീവമാകുന്നതായും കണ്ടെത്തിയെന്ന് ബയോളജിക്കല്‍ റിസേര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകർ വിശദീകരിക്കുന്നു. സെറോടാണിൻ പൊതുവെ 'ഫീൽ-ഗുഡ്' ഹോർമോൺ ആയാണ് കരുതുന്നത്. എന്നാൽ ഈ ഹോർമോൺ സജീവമാകുന്നതോടെ തലച്ചോറിലെ ചില നാഡീകോശങ്ങൾ ഉത്കണ്ഠ പോലുള്ള പ്രതികരണങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷകർ ചൂണ്ടികാണിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിൽ ട്രിപ്റ്റോഫാൻ ഹൈഡ്രോക്സൈലേസ് അഥവ ടിപിഎച്ച് 2 മനുഷ്യരിലെ മാനസിക വൈകല്യങ്ങളുമായും ആത്മഹത്യയുമായി ബന്ധപ്പെട്ടതാണെന്ന് ഗവേഷകർ പഠനത്തിൽ പറയുന്നു. പ്രധാനമായും പൂരിത കൊഴുപ്പുകൾ അടങ്ങിയ അൾട്രാ-ഹൈ ഫാറ്റ് ഡയറ്റ് പിന്തുടരുന്നത് യുവാക്കളിൽ ഹ്രസ്വകാലത്തേക്ക് ഉത്കണ്ഠ വർധിപ്പിക്കുകയും ഭാവിയിൽ തലച്ചോറിനെ കുഴപ്പലാക്കുകയും ചെയ്യുമെന്നും ഗവേഷകർ വിശദീകരിച്ചു.

high fat diet boots anxiety
പ്രമേഹം വരുതിയിലാക്കാം; ഡയറ്റിൽ വിറ്റാമിൻ ബി12 അടങ്ങിയ ഭക്ഷണങ്ങൾ

പഴങ്ങളിലും പച്ചക്കറിയിലും അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പ് സംസ്കരിച്ച ഭക്ഷണങ്ങളിൽ അടങ്ങിയ ആനാരോഗ്യകരമായ കൊഴുപ്പുകൾ കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുക്കാൻ സഹായിക്കുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com