

മൂക്കില്‍ കയ്യിടുന്ന ശീലമുണ്ടോ? എങ്കില്‍ സൂക്ഷിച്ചോ, ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലെന്ന് ഓസ്ട്രേലിയന്‍ ഗവേഷകര്‍. കുട്ടികളാണെങ്കിലും മുതിര്‍ന്നവര്‍ ആണെങ്കിലും ഇടയ്ക്കിടെ മൂക്കിനുള്ളില്‍ കയ്യിടുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ടാകും. പൊതു ഇത് അത്ര നല്ല ശീലമല്ലെന്ന് പറയുമെങ്കിലും ഇതില്‍ അത്ര അപകടമില്ലെന്ന് തോന്നാം. എന്നാല്‍ തലച്ചോറിന് ഈ ശീലം അത്ര ഗുണകരമായിരിക്കില്ലെന്നാണ് ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാല ഗവേഷകരുടെ വാദം.
മൂക്കില്‍ വിരല്‍ ഇടമ്പോള്‍ ഉള്ളിലെ നേര്‍ത്ത കലകള്‍ പൊട്ടാനോ തകരാനോ കാരണമുന്നു. അതിലൂടെ നമ്മുടെ കൈകളില്‍ നിന്നുള്ള മാരകമായ ബാക്ടീരിയകള്‍ തലച്ചോറിലേക്ക് നേരിട്ട് എത്താന്‍ കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. എലികളില്‍ മനുഷ്യരില്‍ ന്യുമോണിയ ഉണ്ടാക്കുന്ന ക്ലമീഡിയ ന്യുമോണിയ എന്ന ബാക്ടീരിയ ഉപയോഗിച്ചാണ് പഠനം നടത്തിയത്. പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ ബാധിച്ച ഭൂരിഭാഗം ആളുകളിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
എലികളിൽ മൂക്കിലെ എപ്പിത്തീലിയത്തിന് (മൂക്കിലെ അറയുടെ മുകൾഭാഗത്തുള്ള നേർത്ത ടിഷ്യു) കേടുപാടുകൾ സംഭവിച്ചപ്പോൾ ഘ്രാണ നാഡികള്‍ക്ക് (മൂക്കിലെ അറയെയും തലച്ചോറിനെയും ബന്ധിപ്പിക്കുന്ന നാഡി) അണുബാധ ഉണ്ടാവുകയും. ഈ ബാക്ടീരിയകള്‍ക്ക് ഘ്രാണ നാഡിയിലൂടെ നേരിട്ട് തലച്ചോറില്‍ എത്താനാകുമെന്നും കണ്ടെത്തി. ഇത് എലികളുടെ തലച്ചോറിൽ ഉയര്‍ന്ന അളവില്‍ അമിലോയിഡ്-ബീറ്റ പ്രോട്ടീൻ നിക്ഷേപിക്കുന്നതിലേക്ക് നയിച്ചു. അൽഷിമേഴ്‌സ് രോഗമുള്ളവരിൽ ഈ പ്രോട്ടീന്റെ പ്ലാക്കുകൾ വലിയ അളവില്‍ കണ്ടെത്തിയിട്ടുണ്ട്.
അതായത്, ക്ലമീഡിയ ന്യുമോണിയ എന്ന ബാക്ടീരിയ നേരിട്ട് മൂക്കിലൂടെ മുകളിലേക്ക് പോയി തലച്ചോറിലേക്ക് എത്തുകയും അൽഷിമേഴ്‌സ് രോഗത്തിന് സമാനമായ രോഗാവസ്ഥകൾക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഏതാണ്ട് 24 മുതൽ 72 മണിക്കൂറിനുള്ളിലാണ് അണുബാധ സംഭവിച്ചതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ മനുഷ്യരിലും ഇതേ ഫലം ഉണ്ടാക്കുമോ എന്നതില്‍ വിശദമായ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates