54 ശതമാനം രോഗവും ജങ്ക് ഫുഡ് മൂലം, പൊണ്ണത്തടിക്കാര്‍ ഏറുന്നു; ആശങ്ക രേഖപ്പെടുത്തി സാമ്പത്തിക സര്‍വേ

രാജ്യത്ത് അമിത വണ്ണമുള്ളവരുടെ എണ്ണം ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്
Rising obesity a concern
പഞ്ചസാരയും കൊഴുപ്പും നിറഞ്ഞ പ്രോസസ് ചെയ്ത ഭക്ഷണം അമിതമായി കഴിക്കുന്നതാണ് പൊണ്ണത്തടി വര്‍ധിക്കാന്‍ കാരണംഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് അമിത വണ്ണമുള്ളവരുടെ എണ്ണം ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. പഞ്ചസാരയും കൊഴുപ്പും നിറഞ്ഞ പ്രോസസ് ചെയ്ത ഭക്ഷണം അമിതമായി കഴിക്കുന്നതാണ് ജനങ്ങള്‍ക്കിടയില്‍ പൊണ്ണത്തടി വര്‍ധിക്കാന്‍ കാരണം. ഇന്ത്യയിലെ മൊത്തം രോഗഭാരത്തിന്റെ 54 ശതമാനവും അനാരോഗ്യകരമായ ഭക്ഷണക്രമം മൂലമാണെന്നും സാമ്പത്തിക സര്‍വേ മുന്നറിയിപ്പ് നല്‍കി.

അമിത വണ്ണം ഒരു ഭീഷണിയായി നിലനില്‍ക്കുകയാണ്. ആരോഗ്യകരമായ ജീവിതശൈലി പൗരന്മാര്‍ പിന്തുടരുന്നു എന്ന് ഉറപ്പാക്കുന്നതിന് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരില്‍ പൊണ്ണത്തടി ഗുരുതരമായ ആശങ്കയായി ഉയരുന്നുവെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സര്‍വേയില്‍ പറയുന്നു. ഇന്ത്യയ്ക്ക് ജനസംഖ്യാപരമായ നേട്ടം ഗുണം ചെയ്യണമെങ്കില്‍ ജനങ്ങളുടെ ആരോഗ്യ മാനദണ്ഡങ്ങള്‍ സമീകൃതവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണക്രമത്തിലേക്ക് മാറേണ്ടതാണെന്നും സര്‍വേ ഓര്‍മ്മിപ്പിക്കുന്നു.

പഞ്ചസാരയും കൊഴുപ്പും അടങ്ങിയ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ഉപഭോഗം വര്‍ധിക്കല്‍, വ്യായാമ കുറവ്, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളെ ആശ്രയിക്കുന്നതിലെ കുറവ്, പോഷകാംശ കുറവ് എന്നിവയെല്ലാമാണ് പ്രധാനമായി അമിത വണ്ണത്തിന് കാരണമാകുന്നതെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയിലെ മുതിര്‍ന്നവരുടെ പൊണ്ണത്തടി നിരക്ക് മൂന്നിരട്ടിയിലധികമായാണ് വര്‍ധിച്ചത്. കുട്ടികളിലും അമിത വണ്ണം കൂടുതലായി കണ്ടുവരികയാണ്. കുട്ടികളിലെ പൊണ്ണത്തടിയുടെ കാര്യത്തില്‍ വിയറ്റ്‌നാമിനും നമീബിയയ്ക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിലെ അമിത വണ്ണമുള്ള കുട്ടികളുടെ എണ്ണത്തിലെ വര്‍ധന ലോകത്തിലെ ഏറ്റവും കുത്തനെയുള്ളതാണെന്നും വേള്‍ഡ് ഒബിസിറ്റി ഫെഡറേഷന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാണിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ പൊണ്ണത്തടി കേസുകള്‍ കൂടുതലാണ്. നഗരപ്രദേശങ്ങളില്‍ പുരുഷന്മാരില്‍ ഇത് 29.8 ശതമാനം ആണെങ്കില്‍ ഗ്രാമീണ ഇന്ത്യയില്‍ ഇത് 19.3 ശതമാനമാണ്. 18-69 പ്രായപരിധിയില്‍ പൊണ്ണത്തടി നേരിടുന്ന പുരുഷന്മാരുടെ ശതമാനം 18.9 ശതമാനത്തില്‍ നിന്ന് 22.9 ശതമാനമായി വര്‍ദ്ധിച്ചു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് 20.6 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി ഉയര്‍ന്നതായും നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ കണക്കുകള്‍ ഉദ്ധരിച്ച് സാമ്പത്തിക സര്‍വേ വ്യക്തമാക്കി.

ഡല്‍ഹി പോലുള്ള ചില സംസ്ഥാനങ്ങളില്‍ അമിത വണ്ണമുള്ള സ്ത്രീകളുടെ അനുപാതം 41.3 ശതമാനമാണ്. പുരുഷന്മാരുടേത് 38 ശതമാനവും. തമിഴ്‌നാട്ടില്‍ 40.4 ശതമാനം സ്ത്രീകളും അമിത വണ്ണം നേരിടുന്നുണ്ട്. പുരുഷന്മാരില്‍ ഇത് 37 ശതമാനമാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

Rising obesity a concern
കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗത്ത് വന്‍കുതിപ്പ്, വെല്ലുവിളികള്‍ക്കിടയിലും എട്ടിന് മുകളില്‍ വളര്‍ച്ച; പ്രതീക്ഷ പങ്കുവെച്ച് സാമ്പത്തിക സര്‍വ്വേ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com