ലൈംഗിക രോഗികൾ കൂടി, പ്രതിവര്‍ഷം മരിക്കുന്നത് 25 ലക്ഷത്തിലധികം ആളുകള്‍; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

2022ൽ സിഫിലിസ് രോഗികളുടെ എണ്ണം എൺപതു ലക്ഷത്തിലധികമാണെന്നും റിപ്പോർട്ടിൽ പറയുന്നു
WHO
ലൈംഗിക രോഗികൾ കൂടി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
Updated on
1 min read

എച്ച്ഐവി, വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈംഗിക രോഗങ്ങൾ എന്നിവ ബാധിച്ച് ലോകത്ത് പ്രതിവർഷം 25 ലക്ഷത്തോളം ആളുകളാണ് മരണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ആഗോളതലത്തിൽ ലൈംഗിക രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. പ്രധാനമായും നാല് തരം ലൈംഗിക രോഗങ്ങളാണ് ഉള്ളത്- സിഫിലിസ്, ഗൊണോറിയ, ക്ലമൈഡിയ, ട്രൈക്കോമോണിയാസിസ്. 2022ൽ സിഫിലിസ് രോഗികളുടെ എണ്ണം 10 ലക്ഷമായി ഉയർന്നു. ആഗോളതലത്തിൽ ഈ രോഗികളുടെ എണ്ണം എൺപതു ലക്ഷത്തിലധികമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സിഫിലിസ് രോഗം ചികിത്സിച്ച് സുഖപ്പെടുത്താൻ കഴിയുമെങ്കിലും രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലും ആഫ്രിക്കയിലുമാണ് ഏറ്റവുമധികം സിഫിലിസ് രോഗികളുള്ളത്. 2030ഓടെ ഈ മഹാമാരിയെ ചെറുക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും എന്നാൽ അതിനായി രാജ്യങ്ങൾ കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു.

സിഫിലിസിന് പുറമേ ഗൊണോറിയ, ക്ലമൈഡിയ, ട്രൈകോമോണിയാസിസ് തുടങ്ങിയ ലൈംഗികരോഗങ്ങളിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ആഗോളതലത്തിൽ പ്രതിദിനം ഒരു ലക്ഷത്തോളം ആളുകളിലാണ് പുതിയതായി ലൈംഗിക രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്ത് സിഫിലിസ് രോഗികളിൽ വർധനവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2022-ൽ മാത്രം 11 ലക്ഷം സിഫിലിസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 230,000 മരണങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022-ൽ പുതിയ ഹെപ്പറ്റൈറ്റിസ് ബി കേസുകളുടെ നിരക്ക് 12 ലക്ഷമായും ഹെപ്പറ്റൈറ്റിസ് സി കേസുകൾ 10 ലക്ഷമായും ഉയർന്നിട്ടുണ്ട്. എന്നാൽ എച്ച്ഐവി കേസുകളിൽ നേരിയ കുറവുണ്ട്. 2020-ൽ 15 ലക്ഷമായിരുന്നത് 2022 ആയപ്പോൾ 13 ലക്ഷമായി കുറഞ്ഞു. 2022-ൽ എച്ച്‌ഐവി മൂലമുണ്ടായ 6,30,000 മരണങ്ങളിൽ പതിമൂന്നു ശതമാനം പതിനഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണ്.

WHO
വീടിനുള്ളിൽ ചെരുപ്പോ സോക്‌സോ ഇട്ടു നടക്കാം; മഴക്കാലത്ത് തലപൊക്കുന്ന സന്ധിവാതത്തെ പ്രതിരോധിക്കാൻ വേണം മുൻകരുതൽ

ലൈംഗിക രോഗങ്ങള്‍ ചെറുക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകള്‍

  • ദേശീയ തലത്തില്‍ സുസ്ഥിര പദ്ധതികളും നിക്ഷേപ തന്ത്രങ്ങളും വികസിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

  • പ്രാഥമിക പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ ശക്തിപ്പെടുത്തണം.

  • ഒന്നിലധികം രോഗ നിർമാർജന പദ്ധതികള്‍ വികസിപ്പിക്കണം.

  • പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി രോഗ-നിര്‍ദ്ദിഷ്ട പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com