

ന്യൂഡൽഹി: ഇനി ഹൃദയമിടിപ്പ് അളക്കാൻ സ്റ്റെതസ്‌കോപ്പുകൾ വേണ്ട. ഒരു നിശ്ചിത ദൂരപരിധിക്കുള്ളിൽ നിന്നാൽ ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവർത്തനം കൂടുതൽ കൃത്യതയോടെ നീരിക്ഷിക്കാൻ കഴിയുന്ന എഐ ലേസർ കാമറകൾ വികസിപ്പിച്ചെടുത്തു. നിർമിതബുദ്ധിടെയും ക്വാണ്ടം സാങ്കേതിക വിദ്യയുടെയും സഹായത്തോടെ നിർമിച്ച ലേസർ കാമറകൾ മെഡിക്കൽ രംഗത്ത് പുതിയ നേട്ടമാകും. ഗ്ലാസ്ഗോ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടുപിടിത്തതിന് പിന്നിൽ.
കാമറയിൽ നിന്നുള്ള ലേസർ രശ്മികൾ കഴുത്തിലാണ് കേന്ദ്രീകരിക്കുക. ഇവിടെ പ്രധാന രക്തധമനിയുടെ മുകളിലെ തൊലിയുടെ ചലനങ്ങൾ രേഖപ്പെടുത്തും. നിർമിതബുദ്ധിയുടെ സഹായത്തോടെ ശ്വാസോച്ഛാസത്തിന്റെ ഗതിയും കാമറ അളക്കും. ഇവ ചേർത്ത് വിശകലനം ചെയ്താണ് ഹൃദയമിടിപ്പ് കണക്കാക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ എഐ ലേസർ കാമറകൾ ഉത്പാദിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പും ആരംഭിച്ചിട്ടുണ്ട്.
ഈ കാമറ സെക്കൻഡിൽ രണ്ടായിരം ഫ്രെയിമുകളെടുക്കും. ഇതിന്റെ കൃത്യത തെളിയിക്കാനായെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡാനിയൽ പാച്ചോ അവകാശപ്പെട്ടു. നമ്മുടെ ആരോഗ്യം നിരീക്ഷിക്കുന്ന രീതിയെ പരിവർത്തനം ചെയ്യാൻ ഈ കണ്ടുപിടിത്തം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷോപ്പിംഗ് മാളുകളിലും വീടുകളിലും പൊതുയിടങ്ങളിലും ഈ സാങ്കേതികവിദ്യ സജ്ജീകരിക്കാവുന്നതാണ്. ഇതിലൂടെ ആളുകൾക്ക് വേഗത്തിൽ ഹൃദയമിടിപ്പ് അറിയാനും അത് അവരുടെ ഓൺലൈൻ മെഡിക്കൽ റെക്കോർഡുകളിലേക്ക് ചേർക്കാനുമാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates