പഴം പ്രശ്‌നമാണോ! ചുമയും ജലദോഷവുമുണ്ടാകുമോ? രാത്രി ഒഴിവാക്കണോ? 

എന്തുകൊണ്ടാണ് പഴം കഴിച്ചാല്‍ ചുമയും ജലദോഷവുമുണ്ടാകും എന്നുപറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുക്കേറ്റവും സുലഭമായി ലഭിക്കുന്ന വിഭവങ്ങളില്‍ ഒന്ന് പഴം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ധാരാളം പോഷകങ്ങളും നാരുകളുമൊക്കെ അടങ്ങിയ പഴം ആരോഗ്യഗുണങ്ങള്‍ ഒരുപാടുള്ളതാണ്. അതേസമയം പ്രമേഹവും അമിതവണ്ണവുമൊക്കെയുള്ളവര്‍ കലോറി ഭയന്ന് പഴം ഡയറ്റില്‍ നിന്ന് ഒഴിവാക്കാറുമുണ്ട്. എന്നാല്‍ മറ്റുചിലര്‍ ചുമയും ജലദോഷവും വരുമെന്ന് പറഞ്ഞും പഴം ഒഴിവാക്കും. എന്തുകൊണ്ടാണ് പഴം കഴിച്ചാല്‍ ചുമയും ജലദോഷവുമുണ്ടാകും എന്നുപറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? 


അമിതമായാല്‍ പ്രശ്‌നം

ആയുര്‍വേദമനുസരിച്ച് പഴം ശരീരത്തെ തണുപ്പിക്കുന്ന ഒന്നാണ്. ശരീരത്തെ തണുപ്പിക്കന്ന ഭക്ഷണങ്ങള്‍ പനി, ചുമ എന്നിവ ഇടയ്ക്കിടെ അലട്ടാന്‍ കാരണമായേക്കാം. എന്നാല്‍ അമിതമായ അളവില്‍ കഴിക്കുമ്പോള്‍ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്. മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ പഴത്തില്‍ ബനാന ലെക്റ്റിന്‍ എന്ന ഒരുതരം പ്രോട്ടീന്‍ കണ്ടെത്തി, ഇത് വൈറസുകളെ ചെറുക്കാനും അവ കോശങ്ങളില്‍ കടക്കുന്നത് തടയാനും ശക്തിയുള്ളതാണ്. ഈ കണ്ടെത്തല്‍ ജലദേഷവും പനിയുമടക്കമുള്ള രോഗങ്ങള്‍ക്ക് പുതിയ ആന്റിവൈറല്‍ പ്രതിവിധികള്‍ കണ്ടെത്താന്‍ സഹായിച്ചേക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

രാത്രിയില്‍ പഴം കഴിക്കാമോ?

രാത്രിയില്‍ പഴം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് പലരും പറയാറുള്ളത്, പ്രത്യേകിച്ച് തണുപ്പുള്ള രാത്രികളില്‍. രാത്രിയില്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമെന്നതുകൊണ്ടും അണുബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നതുകൊണ്ടുമാണ് ഇങ്ങനെ പറയുന്നത്. പക്ഷെ, രാത്രിയില്‍ പഴം കഴിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം രാത്രി ഏറെ വൈകി പഴം കഴിക്കുന്നത് ഒഴിവാക്കണമെന്നും വളരെയധികം കലോറി അടങ്ങിയതിനാല്‍ ഇവ ദഹിക്കാന്‍ സമയമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com