കൈ കഴുകാനാവാതെ ഇന്ത്യയില്‍ അഞ്ചുകോടി; ലോകത്ത് 200കോടി ജനങ്ങള്‍, കൊറോണ വ്യാപനത്തില്‍ ആശങ്ക ഉയര്‍ത്തി പഠനം

കൈകള്‍ വൃത്തിയാക്കുക എന്നത് കോവിഡിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളില്‍ പ്രധാനമാണ്. എന്നാല്‍ വലിയ വിഭാഗം രാജ്യങ്ങളില്‍ ഇതിനുള്ള സൗകര്യങ്ങളില്ല. 
കൈ കഴുകാനാവാതെ ഇന്ത്യയില്‍ അഞ്ചുകോടി; ലോകത്ത് 200കോടി ജനങ്ങള്‍, കൊറോണ വ്യാപനത്തില്‍ ആശങ്ക ഉയര്‍ത്തി പഠനം
Updated on
1 min read

കോവിഡ് 19നെ പ്രതിരോധിക്കാനുള്ള പ്രധാന മുന്‍കരുതലുകളില്‍ ഒന്നാണ് കൈ കഴുകല്‍. എന്നാല്‍ രാജ്യത്തെ അഞ്ചുകോടി ജനങ്ങള്‍ക്ക് കൃത്യമായി കൈകള്‍ കഴുകാനുള്ള സൗകര്യങ്ങളിലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെട്രിക് ആന്റ് ഇവാലുവേഷന്‍ നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കുന്നത്.

എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് പെര്‍സ്‌പെക്ടീവില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ലോകത്തെ വികസ്വര,ദരിദ്ര രാജ്യങ്ങളിലെ രണ്ട് ബില്ല്യണ്‍ ജനങ്ങള്‍ക്ക് കൈകകള്‍ വൃത്തിയാക്കാനുള്ള സംവിധാനമില്ലെന്നാണ് പറയുന്നത്. 

കൈകള്‍ വൃത്തിയാക്കുക എന്നത് കോവിഡിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളില്‍ പ്രധാനമാണ്. എന്നാല്‍ വലിയ വിഭാഗം രാജ്യങ്ങളില്‍ ഇതിനുള്ള സൗകര്യങ്ങളില്ല. ഇവിടങ്ങളില്‍ ആരോഗ്യ സംവിധാനവും മോശമാണ്- ഐ എച്ച് എം ഇയിലെ പ്രൊഫസര്‍ മിഖായേല്‍ ബ്രൗവര്‍ പറയുന്നു. 

ഇന്ത്യ, പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, നൈജീരിയ, എതോപ്യ, കേംഗോ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അഞ്ചുകോടി വീതം ജനങ്ങള്‍ക്ക് കൃത്യമായി കൈകകള്‍ വൃത്തിയാക്കാനുള്ള സൗകര്യം ലഭ്യമല്ല- പഠനം വ്യക്തമാക്കുന്നു. 

ഹാന്റ് സാനിറ്റൈസറുകളും വാട്ടര്‍ ട്രക്കുകളും പോലുള്ള താത്കാലിക സൗകര്യങ്ങള്‍ മാത്രമേ ഇവിടങ്ങളില്‍ ഉള്ളുവെന്നും കോവിഡിനെ പ്രതിരോധിക്കാന്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് വേണ്ടതെന്നും പഠനം പറയുന്നു. 

ലോക ജനസംഖ്യയില്‍ 25 ശതമാനം പേരും കൈകള്‍ വൃത്തിയാക്കുന്ന സൗകര്യങ്ങള്‍ ഇല്ലാത്തവരാണെന്ന് ചൂണ്ടിക്കാട്ടുന്ന പഠനം, മറ്റ് ചില രാജ്യങ്ങളില്‍ കൃത്യമായ സൗകര്യങ്ങളുണ്ടെന്നും അവകാശപ്പെടുന്നു. നേപ്പാള്‍, സൗദി അറേബ്യ, മൊറോക്കോ, ടാന്‍സാനിയ പോലുള്ള രാജ്യങ്ങള്‍ സൗകര്യങ്ങള്‍ ഉള്ളവയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com