ജലദോഷപ്പനി വന്നിട്ടുണ്ടോ? കോവിഡ് നിങ്ങള്‍ക്ക് ഗുരുതരമാകില്ലെന്ന് പഠനം 

കൊറോണ വൈറസുകള്‍ മുന്‍പ് ബാധിച്ചിട്ടുള്ളവരില്‍ കോവിഡ് 19 ഗുരുതരമാകാറില്ലെന്ന് ഗവേഷകര്‍
ജലദോഷപ്പനി വന്നിട്ടുണ്ടോ? കോവിഡ് നിങ്ങള്‍ക്ക് ഗുരുതരമാകില്ലെന്ന് പഠനം 
Updated on
1 min read

ലദോഷപ്പനിയ്ക്ക് കാരണമാകുന്ന കൊറോണ വൈറസുകള്‍ മുന്‍പ് ബാധിച്ചിട്ടുള്ളവരില്‍ കോവിഡ് 19 ഗുരുതരമാകാറില്ലെന്ന് ഗവേഷകര്‍. അതേസമയം ഈ വൈറസുകള്‍ വഴി ലഭിക്കുന്ന പ്രതിരോധശേഷി കോവിഡ് ബാധ തടയില്ലെന്നും പഠനം പറയുന്നു. സാര്‍സ്-കോവ്-2 വൈറസിനെതിരെയുള്ള പ്രതിരോധത്തെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ അടങ്ങിയതാണ് പഠനം. കോവിഡ് വാക്‌സിനായുള്ള പരിശ്രമങ്ങള്‍ക്ക് ഇവ ഗുണം ചെയ്യുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

'ജലദോഷപ്പനിയ്ക്ക് കാരണമാകുന്ന കൊറോണ വൈറസുകള്‍ ബാധിച്ചവരില്‍ കോവിഡ് 19ന്റെ ലക്ഷണങ്ങള്‍ക്ക് തീവ്രത കുറവായിരിക്കുമെന്നാണ് ഞങ്ങളുടെ പഠനഫലം കാണിക്കുന്നത്", പഠനത്തിന് നേതൃത്വം നല്‍കിയ മനീഷ് സാഗര്‍ പറഞ്ഞു. 

സാര്‍സ് -കോവ്-2 പുതിയതായി കണ്ടെത്തിയ വൈറസ് ആണെങ്കിലും ജലദോഷത്തിനും ന്യുമോണിയയ്ക്കും കാരണമാകുന്ന കൊറോണവൈറസുകള്‍ നേരത്തെ ഉണ്ട്. ഇവയുടെയെല്ലാം ജനിതക ഘടന ഒന്നായതിനാല്‍ ഇതുമൂലമുണ്ടാകുന്ന പ്രതിരോധശേഷി അന്യോന്യം പ്രവര്‍ത്തിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഒരിക്കല്‍ കൊറോണവൈറസ് ബാധ ഉണ്ടായവരില്‍ കോവിഡ് ഗുരുതരമാകുന്ന സാഹചര്യം കുറവാണെന്നും ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും ചികിത്സയ്ക്ക് വിധേയരാകാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com